
ഇന്ത്യയിൽ 24 വിമാനത്താവളങ്ങൾ ബുധനാഴ്ച വരെ അടച്ചിടും; കൂടുതൽ ജാഗ്രത
ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ 24 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടും. ജാഗ്രതയുടെ ഭാഗമായാണ് അതിർത്തി സംസ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാൻ സൈന്യം അതിർത്തിയിൽ ഡ്രോൺ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ചണ്ഡീഗഡ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ബുണ്ഡാർ, കിഷൻഗഞ്ച്, പാട്യാല, ഷിംല, കാൻഗ്ര-ഗഗ്ഗാൽ, ഭട്ടിൻഡ, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്, ജമ്മു, ലേ തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. യാത്രാ വിമാനങ്ങളെ മറയാക്കി ഇന്ത്യക്കെതിരെ ആക്രമണം നടത്താനാണ് പാക്കിസ്ഥാൻ സൈന്യം ശ്രമിക്കുന്നതെന്ന് ഇന്ത്യൻ വ്യക്തമാക്കി.
മെയ് ഏഴിന് രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണം അവരുടെ തന്നെ യാത്രാ വിമാനത്തിന്റെ മറവിലായിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Comments (0)