
Dubai Indigenization:പ്രവാസികൾ നാട്ടിലേക്ക് പറക്കേണ്ടിവരും; സ്വദേശിവത്കരണം ശക്തമാക്കി ; കൃത്രിമം കാട്ടിയാൽ പിഴ;നിയമം അറിഞ്ഞിരിക്കുക
Dubai Indigenization;ദുബായ്: സ്വദേശിവത്കരണം ശക്തമാക്കാൻ നിർണായകമായ നീക്കങ്ങൾ നടത്തി യുഎഇ. സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ കൃത്രിമം കാട്ടാൻ ആരെങ്കിലും മുതിർന്നാൽ അവർക്ക് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് യുഎഇ. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് നാഫിസ് സഹായം ഉൾപ്പടെ റദ്ദാക്കാനുള്ള നടപടിയും ഉണ്ടായേക്കും.

യുഎഇ മുന്നോട്ടുവയ്ക്കുന്ന സ്വദേശിവത്കരണ നിയമം ലംഘിക്കുന്നത് ആവർത്തിച്ചാൽ മൂന്ന് ലക്ഷവും മൂന്നാമതും ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹവുമായിരിക്കും പിഴ. സ്വദേശിവത്കരണം മറികടക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന കമ്പനികളും ഉണ്ട്. ഇങ്ങനെ ചെയ്താലും സമാന ശിക്ഷയുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമായ രേഖ സമർപ്പിക്കുക, നാഫിസ് ആനൂകൂല്യങ്ങൾ അർഹതയില്ലാതെ കൈപ്പറ്റുക, സ്വദേശിവത്കരണം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നീ നിയമലംഘനങ്ങൾ നടത്തുന്ന കമ്പനികൾ സൂക്ഷിക്കുക. ഇവർക്ക് ആനൂകൂല്യങ്ങൾ നൽകുന്നത് ഉൾപ്പടെ നിർത്തിവയ്ക്കും.
കൂടാതെ അനർഹമായി നാഫിസിൽ നിന്ന് കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും. തൊഴിൽ നിയമത്തിന്റെ ഭാഗമായ പരിശീലനങ്ങളിൽ നിന്ന് തുടർച്ചയായി പത്ത് ദിവസമോ പലപ്പോഴായി 20 ദിവസമോ വിട്ടുനിൽക്കുന്നവരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യും. 2022ൽ ആണ് യുഎഇയിൽ നാഫിസ് പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ വർഷത്തിൽ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിയമം. 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ പത്ത് ശതമാനം സ്വദേശികളെ നിയമിക്കാനാണ് നീക്കം.
Comments (0)