Posted By Nazia Staff Editor Posted On

Israeli attack;ഇസ്‌റാഈല്‍ ആക്രമണം: യു.എ.ഇ വിമാന കമ്പനികളുടെ ഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ തുടരുന്നു; നിരക്ക് വര്‍ധിക്കുമോയെന്ന ആശങ്കയില്‍ പ്രവാസികള്‍;പുതിയ റിപ്പോർട്ട്‌ ഇങ്ങനെ

Israeli attack;ദുബൈ: ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ നിലനിന്ന രണ്ടാം ദിവസവും യു.എ.ഇയിലെ വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയുടെ ഷെഡ്യൂളുകളില്‍ മാറ്റം. റദ്ദാക്കലുകളും റൂട്ട് മാറ്റലും ഉള്‍പ്പെടെയുള്ള ഈ മാറ്റങ്ങള്‍ക്ക് കാരണം നിലവിലുള്ള പ്രാദേശിക സാഹചര്യവും തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളുമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് കൊണ്ടാണെന്നു വിമാനക്കമ്പനികള്‍ അറിയിച്ചു.

യാത്രക്കാരെ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ച് അപ്‌ഡേറ്റ് ആയിരിക്കാന്‍ അധികൃതര്‍ പ്രേരിപ്പിക്കുന്നു. 13നും 15നുമിടയില്‍ ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഒന്നിലധികം വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കി. ബസ്ര, ബാഗ്ദാദ്, ടെഹ്‌റാന്‍, അമ്മാന്‍, ബെയ്‌റൂത്ത് എന്നിവ ബാധിച്ച റൂട്ടുകളില്‍ ഉള്‍പ്പെടുന്നു. ഫ്‌ലൈ ദുബൈ കണക്ഷനുകള്‍ ഉള്‍പ്പെടെ ദുബൈ വഴി ഈ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്രയ്ക്ക് സ്വീകരിക്കില്ല. ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും റീബുക്കിംഗിനായി എമിറേറ്റ്‌സ് ഓഫിസുകളെയോ ട്രാവല്‍ ഏജന്റുമാരെയോ ബന്ധപ്പെടാനും സമയ ബന്ധിത അറിയിപ്പുകള്‍ക്കായി പോര്‍ട്ടലിലെ ‘cotnrol your booking’ വഴി അവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്. വ്യോമ ഗതാഗത നിയന്ത്രണങ്ങള്‍ കാരണം ഇത്തിഹാദ് റദ്ദാക്കലുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. അബൂദബിടെല്‍ അവീവ്, അബൂദബിഅമ്മാന്‍ സെക്ടറിലേക്കുള്ള സര്‍വിസുകള്‍ ജൂണ്‍ 14 മുതല്‍ 16 വരെ റദ്ദാക്കി. 14ന്റെ അബൂദബിബെയ്‌റൂത്ത് (ഇവൈ583/ഇവൈ584) വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റ് നിരവധി വിമാന സര്‍വിസുകള്‍ വഴിതിരിച്ചു വിടുന്നുണ്ട്. അബൂദബി വഴി ബാധിത സ്ഥലങ്ങളിലേക്ക് പോകുന്ന അതിഥികളെ അവരുടെ എംബാര്‍കേഷന്‍ പോയിന്റില്‍ കയറാന്‍ അനുവദിക്കില്ല. നിലവിലെ സാഹചര്യവും ചില വ്യോമ ഇടനാഴികളുടെ അടച്ചുപൂട്ടലും കാരണം ഫ്‌ലൈ ദുബൈ വിവിധ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ ജൂണ്‍ 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ഇതില്‍ അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, ജോര്‍ജിയ, ഇറാന്‍, ഇറാഖ്, ഇസ്രാഈല്‍, ജോര്‍ദാന്‍, ലബനാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, സിറിയ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ രാജ്യങ്ങളിലെ ഏതെങ്കിലും അവസാന ലക്ഷ്യ സ്ഥാനങ്ങളുമായി ദുബൈ വഴി ബന്ധിപ്പിക്കുന്ന യാത്രക്കാരെ അവരുടെ എംബാര്‍കേഷന്‍ പോയിന്റില്‍ സ്വീകരിക്കുന്നതല്ല. ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, റഷ്യ, അര്‍മേനിയ, ഉസ്‌ബെക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ ജൂണ്‍ 13, 14 തീയതികളില്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നതായി എയര്‍ അറേബ്യ അറിയിച്ചു

 മറ്റു ചില വിമാനങ്ങള്‍ക്ക് കാലതാമസമോ വഴിതിരിച്ചുവിടലോ നേരിടേണ്ടി വന്നേക്കാം. യാത്രക്കാര്‍ മശൃമൃമയശമ.രീാ എന്ന വെബ്‌സൈറ്റില്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനോ അവരുടെ കോള്‍ സെന്ററുമായി ബന്ധപ്പെടാനോ നിര്‍ദേശിക്കുന്നു. എല്ലാ എയര്‍ലൈനുകളും യാത്രക്കാരുടെ സുരക്ഷ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവര്‍ത്തിക്കുന്നു. കൂടുതല്‍ കാലതാമസങ്ങളോ റദ്ദാക്കലുകളോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഔദ്യോഗിക എയര്‍ലൈന്‍ ചാനലുകള്‍ വഴി അപ്‌ഡേറ്റ് ചെയ്തിരിക്കാന്‍ യാത്രക്കാരോട് നിര്‍ദേശിക്കുന്നു. ഇറാന്‍, ഇസ്‌റാഈല്‍ വ്യോമ പാതകള്‍ ഒഴിവാക്കി സഞ്ചരിക്കുകയാണ് നിലവില്‍ ഈ വിമാനങ്ങള്‍. വഴി തിരിച്ചുവിടുമ്പോഴുള്ള അധികച്ചെലവ് ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. അതിനിടെ, മിഡില്‍ ഈസ്റ്റിലുടനീളമുള്ള വിമാന യാത്രയെ തടസ്സപ്പെടുത്തുന്ന മേഖലാ സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍, എല്ലാ എമിറാത്തി പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും ഏറ്റവും പുതിയ ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ക്കായി അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ യുഎഇ അടിയന്തര യാത്രാ ഉപദേശം പുറപ്പെടുവിച്ചതായി പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *