
Abudhabi big ticket lucky draw: ഇക്കുറി അടിച്ചത് കോടികളുടെ ‘ബംപർ ഭാഗ്യം’:ഭാര്യയ്ക്കൊപ്പം ഭാഗ്യപരീക്ഷണം’; മലയാളികളടക്കം നാല് ഇന്ത്യക്കാർക്ക് കോളടിച്ചു കോടികൾ
അബുദാബി ∙ മലയാളികളടക്കമുള്ള 4 ഇന്ത്യക്കാർക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം. ബിഗ് ടിക്കറ്റിന്റെ ‘ദ് ബിഗ് വിൻ കോൺടെസ്റ്റി’ൽ ആകെ 5 ലക്ഷം ദിർഹം (ഏകദേശം 1.12 കോടി രൂപ) ആണ് സമ്മാനമായി ലഭിച്ചത്. സീരീസ് 278-ൽ നടന്ന മത്സരത്തിലാണ് ഈ ഭാഗ്യവിജയം. മലയാളിയായ ശരത് തളിപ്പറമ്പത്ത്, മുംബൈയിൽ സ്ഥിരതാമസമാക്കിയ ജിജു കുര്യൻ ജേക്കബ്, രാജസ്ഥാൻ സ്വദേശി ജോഗേന്ദ്ര ജാംഗിറിനാണ് (43), ബെംഗളൂരു സ്വദേശി സത്താർ മസീഹ എന്നിവരാണ് വിജയികൾ.
ശരത്തിനും സത്താറിനും ഭാഗ്യം
ശരത്തിന് ഏകദേശം 29.1 ലക്ഷം രൂപ(1,30,000 ദിർഹം)യും സത്താറിന് ഏകദേശം 22.4 ലക്ഷം രൂപ(1,00,000 ദിർഹം)യുമാണ് സമ്മാനം ലഭിച്ചത്. ഒറ്റയ്ക്ക് ടിക്കറ്റെടുത്താണ് സത്താർ വിജയിയായതെങ്കിൽ, സ്റ്റോറിൽ നിന്ന് വാങ്ങിയ ടിക്കറ്റാണ് ശരത്തിന് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുകകൊണ്ട് കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് യാത്ര പോകാൻ പദ്ധതിയിടുന്നതായി സത്താർ മസീഹ പറഞ്ഞു.
കൂട്ടായി ടിക്കറ്റെടുത്ത് ജിജുവും ഭാര്യയും
അബുദാബിയിൽ 18 വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന ജിജു കുര്യൻ ജേക്കബിന് ഏകദേശം 29.1 ലക്ഷംരൂപ(1,30,000 ദിർഹം ) സമ്മാനമായി ലഭിച്ചു. എട്ടുവർഷം മുൻപ് തുടങ്ങിയ ടിക്കറ്റെടുക്കൽ ശീലം ഭാര്യയെക്കൂടി പങ്കാളിയാക്കിയപ്പോഴാണ് ഈ വിജയം തേടിയെത്തിയത്. സമ്മാനത്തുകകൊണ്ട് യാത്ര പോകാനും ബാക്കി തുക സൂക്ഷിക്കാനും സമൂഹത്തിനുവേണ്ടി സംഭാവന ചെയ്യാനും ആഗ്രഹിക്കുന്നതായി ജിജു പറഞ്ഞു.
∙ അഞ്ചു വർഷത്തെ കാത്തിരിപ്പിന് ഫലം
കഴിഞ്ഞ 26 വർഷമായി ദുബായിൽ താമസിക്കുന്ന ജോഗേന്ദ്ര ജാംഗിറിന് ഏകദേശം 31.4 ലക്ഷം രൂപ( 1,40,000 ദിർഹം ) ലഭിച്ചു. അഞ്ചു വർഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ജോഗേന്ദ്ര വിജയിച്ചതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. സമ്മാനത്തുകകൊണ്ട് എന്തുചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പറഞ്ഞു.
ഈ മാസം ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 20 ദശലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസിനും നാല് സമാശ്വാസ സമ്മാനങ്ങൾക്കും അവസരമുണ്ട്. കൂടാതെ, ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 50,000 ദിർഹം നേടാനും പറ്റും. ടിക്കറ്റുകൾ www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയോ വാങ്ങാവുന്നതാണ്.

India links UPIUPU in Dubai; പ്രവാസികൾ അറിഞ്ഞോ?വിദേശത്തുനിന്ന് നാട്ടിലേക്ക് പണം അയക്കുന്നത് എളുപ്പമാക്കും; ഇതാ യു.പി.ഐ- യു.പി.യു
India links UPIUPU in Dubai;
ദുബൈ: വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാന്‍ (cross-border money transfser) യു.പി.ഐ സംവിധാനത്തെ യൂണിയന് പോസ്റ്റല്‍ യൂണിയന്റെ (UPU) ഐ.പി.യുമായി ബന്ധിപ്പിക്കുന്ന സംയോജന പദ്ധതി കേന്ദ്ര വാര്‍ത്താ വിനിമയ വികസന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടക്കം കുറിച്ചു. ദുബൈയില്‍ സംഘടിപ്പിച്ച 28ാമത് യൂണിവേഴ്സല്‍ പോസ്റ്റല്‍ കോണ്‍ഗ്രസിലായിരുന്നു കേന്ദ്രമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഡിപാര്‍ട്മെന്റ് ഓഫ് പോസ്റ്റ്സ് (ഡി.ഒ.പി), എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍), യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന് (യു.പി.യു) എന്നിവ വികസിപ്പിച്ചെടുത്ത ഈ സംരംഭം, ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ്സ് ഇന്റര്‍ഫേസിനെ (യു.പി.ഐ) യു.പി.യു ഇന്റര്കണക്ഷന് പ്ലാറ്റ്ഫോമുമായി (ഐ.പി) സംയോജിപ്പിക്കുന്നു. താങ്ങാനാകുന്ന വിലയില്‍ ഇത് തപാല്‍ ശൃംഖലയുടെ വ്യാപ്തിയും യു.പി.ഐയുടെ വേഗതയും സംയോജിപ്പിക്കുന്നു.
ഒരു സാങ്കേതിക വിദ്യാ സമാരംഭം എന്നതിലുപരി, ഒരു സാമൂഹിക ഒത്തുചേരല്‍ ആണ് ഈ സദസെന്നു വിശേഷിപ്പിച്ച സിന്ധ്യ, തപാല്‍ ശൃംഖലയുടെ വിശ്വാസ്യതയും യു.പി.ഐയുടെ വേഗതയും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള കുടുംബങ്ങള്‍ക്ക് വേഗത്തിലും സുരക്ഷിതമായും വളരെ കുറഞ്ഞ ചെലവില്‍ പണം അയയ്ക്കാന്‍ വഴിയൊരുക്കുമെന്ന് പറഞ്ഞു. പൗരന്മാര്ക്കായി നിര്‍മിച്ച പൊതു അടിസ്ഥാന സൗകര്യങ്ങള്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത് ബന്ധിപ്പിച്ച് മനുഷ്യ രാശിയെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുമെന്ന് ഇത് ആവര്‍ത്തിച്ചുറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പ്രവര്‍ത്തനങ്ങളെ നിയന്തിച്ചു കൊണ്ടുള്ള ആധുനികവും ഉള്‍ക്കൊള്ളുന്നതുമായ ഒരു തപാല്‍ മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. ‘തടസ്സമില്ലാത്ത ഡാറ്റാ അധിഷ്ഠിത ലോജിസ്റ്റിക്സിലൂടെ ബന്ധിപ്പിക്കുക; എല്ലാ താമസക്കാര്‍ക്കും ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും താങ്ങാനാകുന്ന ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുക; എ.ഐ, ഡിജിപിന്‍, മെഷീന് ലേണിംഗ് എന്നിവയുമായി ആധുനികവത്കരിക്കുക; യു.പി.യൂ പിന്തുണയുള്ള സാങ്കേതിക സെല്ലുമായി സൗത്ത്സൗത്ത് പാര്‍ട്ണര്‍ഷിപ്പിലൂടെ സഹകരിക്കുക എന്നിവയാണിത്.
ആധാര്‍, ജന്‍ ധന്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് എന്നിവ ഉപയോഗിച്ച് ഞങ്ങള്‍ 560 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ തുറന്നു. അവയില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ പോസ്റ്റ് 900 ദശലക്ഷത്തിലധികം കത്തുകളും പാഴ്സലുകളും വിതരണം ചെയ്തു. ആഗോള തലത്തിലേക്ക് ഞങ്ങള്‍ കൊണ്ടുവരുന്ന ഉള്‍പ്പെടുത്തലിന്റെ അളവും മനോഭാവവുമാണ് ഇത് സൂചിപ്പിക്കുന്നത്” ഇന്ത്യയുടെ അതിനൂതന മാതൃകയെ അടിവരയിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇകൊമേഴ്സ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച്, സാങ്കേതിക വിദ്യയെ നവീകരണത്തിലേക്ക് നയിക്കാന്‍ ഈ സൈക്കിളില്‍ 10 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി സിന്ധ്യ പ്രഖ്യാപിച്ചു. ‘സബ്കാ സാഥ് , സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട്, വിഭവങ്ങള്‍, വൈദഗ്ധ്യം, സൗഹൃദം എന്നിവയുമായി ഇന്ത്യ എങ്ങനെ സജ്ജമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
ആഗോള തപാല്‍ സമൂഹത്തിനായി ബന്ധിപ്പിച്ചതും, ഉള്‍ക്കൊള്ളുന്നതും, സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട്, കൗണ്‍സില്‍ ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും യു.പി.യുവിന്റെ പോസ്റ്റല്‍ ഓപറേഷന്‍സ് കൗണ്‍സിലിലേക്കും ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വവും സിന്ധ്യ പ്രഖ്യാപിച്ചു.
ഇന്ത്യ നിങ്ങളുടെ അടുക്കല്‍ വരുന്നത് നിര്‍ദേശങ്ങളുമായല്ല, പങ്കാളിത്തത്തോടെയാണ്. ചെലവേറിയ കാര്യങ്ങള്‍ ഒഴിവാക്കുന്ന പരസ്പര പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങള്‍ പ്രാപ്തമാക്കുന്നതിലും, വിശ്വാസ്യതയിലും; പേയ്മെന്റുകള്‍, ഐഡന്റിറ്റി, വിലാസം, ലോജിസ്റ്റിക്സ് എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെയും ആഗോള വാണിജ്യം തടസ്സമില്ലാതെ മാറുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും സിന്ധ്യ വ്യക്തമാക്കി.
Comments (0)