
Apple iphone 17: കുഞ്ഞനാണ് കുഞ്ഞൻ!!!! ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും സ്ലിം ഐഫോണായി ‘ഐഫോൺ എയർ’;കിടിലന്‍ ക്യാമറ ഫീച്ചറുകൾ; ആപ്പിൾ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തർ! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവ എത്തി, വില അറിയാം
Apple iphone 17: കാലിഫോര്‍ണിയ: ആപ്പിള്‍ പാര്‍ക്കിലെ “Awe Dropping” പരിപാടിയിൽ ആപ്പിൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ഔദ്യോഗികമായി പുറത്തിറക്കി. പുതിയ ഐഫോണിന് 5.6 എംഎം കട്ടി മാത്രമേ ഉള്ളൂ. ഒത്ത എതിരാളിയായ സാംസങിന്റെ ഗാലക്സി എസ്25 എഡ്ജിനേക്കാൾ മെലിഞ്ഞതാണ് ഐഫോൺ എയര്‍. ഇതാ ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോൺ എന്ന് പേരുകേട്ട ഐഫോൺ 17 എയറിന്റെ വിശേഷങ്ങള്‍ വിശദമായി.
ആപ്പിൾ ഐഫോൺ എയർ സ്പെസിഫിക്കേഷനുകൾ
ഐഫോൺ എയറിൽ 6.5 ഇഞ്ച് പ്രോമോഷൻ 120Hz സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഫോണിനുണ്ട്, കൂടാതെ 2 മടങ്ങ് മികച്ച ഔട്ട്ഡോർ കോൺട്രാസ്റ്റും ഇതിനുണ്ട്. സുരക്ഷയ്ക്കായി ഫോണിന്റെ മുൻവശത്തും പിൻവശത്തും സെറാമിക് ഷീൽഡ് 2 നൽകിയിരിക്കുന്നു. ഇത് ഏതൊരു സ്മാർട്ട്ഫോൺ ഗ്ലാസിനേക്കാൾ ശക്തമാണെന്നും മുൻ തലമുറയെ അപേക്ഷിച്ച് മൂന്നിരട്ടി മികച്ച സ്ക്രാച്ച് പ്രതിരോധവും മെച്ചപ്പെട്ട ആന്റി-റിഫ്ലെക്ഷനും നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു.
ഐഫോൺ 17 പ്രോ ലൈനപ്പില്‍ ഉപയോഗിക്കുന്ന എ19 പ്രോ പ്രോസസറിലാണ് ഐഫോണ്‍ എയര്‍ പ്രവർത്തിക്കുന്നത്. 6-കോർ സിപിയുവും AAA ടൈറ്റിലുകളെ പിന്തുണയ്ക്കാൻ കഴിയുന്ന 5-കോർ ജിപിയുവും ഐഫോൺ എയറിൽ ഉണ്ട്. മുൻ തലമുറയെ അപേക്ഷിച്ച് 3 മടങ്ങ് കൂടുതൽ പീക്ക് ജിപിയു കമ്പ്യൂട്ടിലേക്ക് നയിക്കുന്ന ന്യൂറൽ ആക്സിലറേറ്ററുകൾ ഓരോ ജിപിയുവിലും ഉപയോഗിച്ചിട്ടുണ്ടെന്ന് ആപ്പിൾ പറയുന്നു. ഇത് ഡിവിസിലെ ജനറേറ്റീവ് എഐ മോഡലുകൾക്ക് പവർ നൽകുന്നതിന് മികച്ചതാണെന്നും ആപ്പിൾ പറയുന്നു. ഐഫോൺ 16e-യിൽ കാണുന്ന C1 മോഡത്തിന്റെ പിൻഗാമിയായ പുതിയ C1x ആണ് ഐഫോൺ എയർ ഫോണില്‍ ഉപയോഗിക്കുന്നത് . ഐഫോൺ 16 പ്രോ സീരീസിൽ കാണുന്നതിനേക്കാൾ വേഗത പുതിയ മോഡം വാഗ്ദാനം ചെയ്യുന്നുവെന്ന് ആപ്പിൾ പറയുന്നു.
ഐഫോണ്‍ എയര്‍ ക്യാമറ ഫീച്ചറുകള്‍
ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, ഒപ്റ്റിക്കൽ-ക്വാളിറ്റി 2x ടെലിഫോട്ടോ പിന്തുണയുള്ള 48MP സിംഗിൾ റിയർ ക്യാമറയുമായാണ് ഫോൺ വരുന്നത്. ഓട്ടോഫോക്കസ് പിന്തുണയുള്ള 18MP സെൽഫി ഷൂട്ടറും ഉണ്ട്. പുതിയ സെൻസർ ഉപയോഗിച്ച്, ലാൻഡ്സ്കേപ്പ് സെൽഫി എടുക്കാൻ ഉപയോക്താക്കൾക്ക് ഫോൺ തിരിക്കേണ്ടതില്ലെന്നും ഫോൺ ലംബമായി പിടിച്ച് സെൽഫി എടുക്കാമെന്നും ആപ്പിൾ പറയുന്നു. വൈ-ഫൈ 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നിവയ്ക്കുള്ള പിന്തുണ നൽകുന്ന പുതിയ N1 ചിപ്പ് ഡിസൈനും ഐഫോൺ എയറിന് ലഭിക്കുന്നു. 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഉള്ള “ദിവസം മുഴുവൻ” ബാറ്ററി ലൈഫ് ഐഫോൺ എയറിനുണ്ടെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
ഫിസിക്കൽ സിം കാർഡ് പിന്തുണയില്ലാതെ ആഗോളതലത്തിൽ വിൽക്കുന്ന ആദ്യത്തെ ഐഫോൺ കൂടിയാണ് ഐഫോൺ എയർ. ഐഫോൺ 14 മുതൽ ആപ്പിൾ ഇതിനകം തന്നെ യുഎസിൽ ഇ-സിം മാത്രമുള്ള ഐഫോണുകൾ വിൽക്കുന്നുണ്ടെങ്കിലും ഇത് കമ്പനിക്ക് ഒരു നാഴികക്കല്ലായ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
ഐഫോൺ എയർ വില
ഐഫോൺ എയർ സ്പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, സ്കൈ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,19,900 രൂപ, 512 ജിബി വേരിയന്റിന് 1,39,900 രൂപ, ടോപ്പ്-എൻഡ് 1 ടിബി വേരിയന്റിന് 1,59,900 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ വില. യുഎസിൽ ഐഫോൺ എയറിന്റെ ആരംഭ വില 999 ഡോളറാണ്. കറുപ്പ്, വെള്ള, ബീജ്, ഇളം നീല നിറങ്ങളിൽ ഇത് ലഭ്യമാണ്. പ്രീ-ഓർഡറുകൾ വെള്ളിയാഴ്ച (സെപ്റ്റംബർ 12) ആരംഭിച്ച് ഫോണ്‍ സെപ്റ്റംബർ 19 മുതൽ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

India links UPIUPU in Dubai; പ്രവാസികൾ അറിഞ്ഞോ?വിദേശത്തുനിന്ന് നാട്ടിലേക്ക് പണം അയക്കുന്നത് എളുപ്പമാക്കും; ഇതാ യു.പി.ഐ- യു.പി.യു
ദുബൈ: വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാന്‍ (cross-border money transfser) യു.പി.ഐ സംവിധാനത്തെ യൂണിയന് പോസ്റ്റല്‍ യൂണിയന്റെ (UPU) ഐ.പി.യുമായി ബന്ധിപ്പിക്കുന്ന സംയോജന പദ്ധതി കേന്ദ്ര വാര്‍ത്താ വിനിമയ വികസന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടക്കം കുറിച്ചു. ദുബൈയില്‍ സംഘടിപ്പിച്ച 28ാമത് യൂണിവേഴ്സല്‍ പോസ്റ്റല്‍ കോണ്‍ഗ്രസിലായിരുന്നു കേന്ദ്രമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഡിപാര്‍ട്മെന്റ് ഓഫ് പോസ്റ്റ്സ് (ഡി.ഒ.പി), എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍), യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന് (യു.പി.യു) എന്നിവ വികസിപ്പിച്ചെടുത്ത ഈ സംരംഭം, ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ്സ് ഇന്റര്‍ഫേസിനെ (യു.പി.ഐ) യു.പി.യു ഇന്റര്കണക്ഷന് പ്ലാറ്റ്ഫോമുമായി (ഐ.പി) സംയോജിപ്പിക്കുന്നു. താങ്ങാനാകുന്ന വിലയില്‍ ഇത് തപാല്‍ ശൃംഖലയുടെ വ്യാപ്തിയും യു.പി.ഐയുടെ വേഗതയും സംയോജിപ്പിക്കുന്നു.
ഒരു സാങ്കേതിക വിദ്യാ സമാരംഭം എന്നതിലുപരി, ഒരു സാമൂഹിക ഒത്തുചേരല്‍ ആണ് ഈ സദസെന്നു വിശേഷിപ്പിച്ച സിന്ധ്യ, തപാല്‍ ശൃംഖലയുടെ വിശ്വാസ്യതയും യു.പി.ഐയുടെ വേഗതയും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള കുടുംബങ്ങള്‍ക്ക് വേഗത്തിലും സുരക്ഷിതമായും വളരെ കുറഞ്ഞ ചെലവില്‍ പണം അയയ്ക്കാന്‍ വഴിയൊരുക്കുമെന്ന് പറഞ്ഞു. പൗരന്മാര്ക്കായി നിര്‍മിച്ച പൊതു അടിസ്ഥാന സൗകര്യങ്ങള്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത് ബന്ധിപ്പിച്ച് മനുഷ്യ രാശിയെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുമെന്ന് ഇത് ആവര്‍ത്തിച്ചുറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പ്രവര്‍ത്തനങ്ങളെ നിയന്തിച്ചു കൊണ്ടുള്ള ആധുനികവും ഉള്‍ക്കൊള്ളുന്നതുമായ ഒരു തപാല്‍ മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. ‘തടസ്സമില്ലാത്ത ഡാറ്റാ അധിഷ്ഠിത ലോജിസ്റ്റിക്സിലൂടെ ബന്ധിപ്പിക്കുക; എല്ലാ താമസക്കാര്‍ക്കും ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും താങ്ങാനാകുന്ന ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുക; എ.ഐ, ഡിജിപിന്‍, മെഷീന് ലേണിംഗ് എന്നിവയുമായി ആധുനികവത്കരിക്കുക; യു.പി.യൂ പിന്തുണയുള്ള സാങ്കേതിക സെല്ലുമായി സൗത്ത്സൗത്ത് പാര്‍ട്ണര്‍ഷിപ്പിലൂടെ സഹകരിക്കുക എന്നിവയാണിത്.
ആധാര്‍, ജന്‍ ധന്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് എന്നിവ ഉപയോഗിച്ച് ഞങ്ങള്‍ 560 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ തുറന്നു. അവയില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ പോസ്റ്റ് 900 ദശലക്ഷത്തിലധികം കത്തുകളും പാഴ്സലുകളും വിതരണം ചെയ്തു. ആഗോള തലത്തിലേക്ക് ഞങ്ങള്‍ കൊണ്ടുവരുന്ന ഉള്‍പ്പെടുത്തലിന്റെ അളവും മനോഭാവവുമാണ് ഇത് സൂചിപ്പിക്കുന്നത്” ഇന്ത്യയുടെ അതിനൂതന മാതൃകയെ അടിവരയിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇകൊമേഴ്സ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച്, സാങ്കേതിക വിദ്യയെ നവീകരണത്തിലേക്ക് നയിക്കാന്‍ ഈ സൈക്കിളില്‍ 10 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി സിന്ധ്യ പ്രഖ്യാപിച്ചു. ‘സബ്കാ സാഥ് , സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട്, വിഭവങ്ങള്‍, വൈദഗ്ധ്യം, സൗഹൃദം എന്നിവയുമായി ഇന്ത്യ എങ്ങനെ സജ്ജമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
ആഗോള തപാല്‍ സമൂഹത്തിനായി ബന്ധിപ്പിച്ചതും, ഉള്‍ക്കൊള്ളുന്നതും, സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട്, കൗണ്‍സില്‍ ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും യു.പി.യുവിന്റെ പോസ്റ്റല്‍ ഓപറേഷന്‍സ് കൗണ്‍സിലിലേക്കും ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വവും സിന്ധ്യ പ്രഖ്യാപിച്ചു.
ഇന്ത്യ നിങ്ങളുടെ അടുക്കല്‍ വരുന്നത് നിര്‍ദേശങ്ങളുമായല്ല, പങ്കാളിത്തത്തോടെയാണ്. ചെലവേറിയ കാര്യങ്ങള്‍ ഒഴിവാക്കുന്ന പരസ്പര പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങള്‍ പ്രാപ്തമാക്കുന്നതിലും, വിശ്വാസ്യതയിലും; പേയ്മെന്റുകള്‍, ഐഡന്റിറ്റി, വിലാസം, ലോജിസ്റ്റിക്സ് എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെയും ആഗോള വാണിജ്യം തടസ്സമില്ലാതെ മാറുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും സിന്ധ്യ വ്യക്തമാക്കി.
Comments (0)