Posted By greeshma venugopal Posted On

യുഎഇയിലെ സ്ക്കൂളുകളിൽ പ്രവേശനംതേടി ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെ തിരക്ക്, കൂടുതലും മലയാളി കുട്ടികൾ

യുഎഇയിൽ പുതിയ അധ്യയനവർഷം ആരംഭിച്ച് രണ്ടുമാസം തികയുമ്പോഴും പ്രവേശനംതേടി ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെ തിരക്ക്. എന്നാൽ, പുതിയകുട്ടികൾക്ക് പ്രവേശനം നൽകാൻ സീറ്റുകൾ തികയാത്ത സാഹചര്യമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഏപ്രിൽ ആദ്യം പുതിയ അധ്യയനവർഷം ആരംഭിച്ചെങ്കിലും ഇപ്പോഴും പ്രവേശനം തേടി കുട്ടികളെത്തുകയാണ്.

മലയാളികളാണ് പ്രവേശനം തേടിയെത്തുന്നതിൽ കൂടുതലും. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് തിരിച്ചുപോയ കുടുംബങ്ങൾ ഭൂരിഭാഗവും യുഎഇയിലേക്ക് തിരിച്ചെത്തുന്നുണ്ട്. കേരള സിലബസിൽനിന്ന് സിബിഎസ്ഇയിലേക്ക് മാറുന്നവരും കുറവല്ല. എന്നാൽ, കുട്ടികൾ വർധിക്കുന്നതിനനുസരിച്ച് സ്കൂളുകളിൽ സീറ്റുകൾ അനുവദിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അബുദാബി പ്രിൻസിപ്പൽ ഡോ. ബിനോ കുര്യൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ചുമാത്രമേ കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ സാധിക്കുകയുള്ളൂ.

പുതുതായി പ്രവേശനം തേടുന്നവർ അധികവും കെജി മുതൽ ഗ്രേഡ് മൂന്നുവരെ ക്ലാസുകളിലേക്കാണ്. കെജി ഒന്ന്, രണ്ട് ക്ലാസുകളിൽ പ്രവേശനം തേടിയെത്തുന്നവരുടെ എണ്ണം അബുദാബിയിൽ വർധിച്ചിട്ടുണ്ടെന്ന് ഡോ. ബിനോ കുര്യൻ പറഞ്ഞു. എമിറേറ്റിൽ പുതിയ തൊഴിലവസരങ്ങൾ വർധിച്ചതും നിർമാണ പദ്ധതികൾ, നിക്ഷേപ സാഹചര്യങ്ങൾ എന്നിവയിലെ പുരോഗതിയും കുടുംബങ്ങളെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾക്ക് സാഹചര്യമൊരുക്കുന്നു. htps://www.nerviotech.com

ഏപ്രിലിലാണ് പുതിയ അധ്യയനവർഷം ആരംഭിച്ചതെങ്കിലും ഫെബ്രുവരി-മാർച്ച് ആകുമ്പോൾത്തന്നെ സീറ്റുകൾ മുഴുവനാകുന്നുണ്ടെന്ന് റാസൽഖൈമ സ്കോളേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ഹമീദലി യഹിയ പറഞ്ഞു. ഗ്രേഡ് ഒന്നിലേക്കാണ് കൂടുതൽപ്പേരും പ്രവേശനം തേടുന്നത്. മാസങ്ങൾക്കുമുൻപേ മുൻകൂട്ടി സീറ്റുകൾ ഉറപ്പാക്കുന്ന രക്ഷിതാക്കളാണ് ഭൂരിഭാഗവും. ഷാർജ ഇന്ത്യൻ സ്കൂളിലെ ആൺകുട്ടികളുടെ വിഭാഗം ക്ലാസുകളിലേക്ക് മാത്രമാണ് നിലവിൽ പരിമിതമായ സീറ്റുകൾ ബാക്കിയുള്ളത്. ഫീസ് നിരക്കുകൾ കുറവുണ്ടെന്നതിനാൽ ഇന്ത്യൻ സ്കൂൾ പ്രവേശനം തേടിയെത്തുന്നവരാണ് കൂടുതലും. .വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *