
ടിക്കറ്റില്ലാതെ യാത്ര ചെയ്യരുത്, ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത് ; മെട്രോ നിയമങ്ങൾ കർശനമാക്കി ആർടിഎ
ദുബായ് മെട്രോ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കർശന പിഴ ചുമത്തും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, അനുവാദമില്ലാതെ ക്യാബിനുകളിൽ പ്രവേശിക്കുക, ഇ സ്കൂട്ടറുകൾ മടക്കാതെ ഉപയോഗിക്കുക തുടങ്ങിയവ കുറ്റകരമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ആർടിഎ പുറത്തിറക്കിയ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് കനത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുബായ് മെട്രോ ഉൾപ്പെടെയുള്ള യുഎഇയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്കായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കർശനമായ നിയമങ്ങളും പിഴകളും പുറപ്പെടുവിച്ചു. ഇത് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പുറത്തിറക്കിയത്.
ഒരു ദിവസം ശരാശരി 900,000 യാത്രക്കാർ ഉപയോഗിക്കുന്ന ദുബായ് മെട്രോയിൽ അവധിക്കാലത്ത് ആളുകൾ കൂടിയപ്പോൾ ചില അസ്വസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ മുന്നറിയിപ്പുകൾ നൽകിയത്. സാധുവായ യാത്രാ ടിക്കറ്റില്ലാതെ ഒരുക്കലും യാത്ര ചെയ്യരുത്. കൂടാതെ മറ്റൊരാളുടെ നോൾ കാർഡ് ഉപയോഗിക്കുകയോ കാലാവധി കഴിഞ്ഞ കാർഡ് ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്. ഒപ്പം തന്നെ ടിക്കറ്റ് കൗണ്ടറുകളോ വെൻഡിംഗ് മെഷീനുകളോ തടസ്സപ്പെടുത്തരുത്. ഇങ്ങനെ കണ്ടെത്തിയാൽ കനത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കൂടാതെ മറ്റൊരാളുടെ നോൾ കാർഡ് ഉപയോഗിക്കുകയോ കാലാവധി കഴിഞ്ഞ കാർഡ് ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്. ഒപ്പം തന്നെ ടിക്കറ്റ് കൗണ്ടറുകളോ വെൻഡിംഗ് മെഷീനുകളോ തടസ്സപ്പെടുത്തരുത്. ഇങ്ങനെ കണ്ടെത്തിയാൽ കനത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇ സ്കൂട്ടറുകൾ മടക്കിവെച്ച് ഇടനാഴികളിലോ വാതിലുകളിലോ തടസ്സമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇ സ്കൂട്ടറുകൾ പോലുള്ള വല്യ വസ്തുക്കളും ബാഗുകളും എടുത്ത് മെട്രോയിൽ കയറുന്നത് മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായി ചില പരാതികൾ ഉയർന്നു വന്നിരുന്നു ശേഷം ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അറിയിച്ചു.വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
കൂടാതെ ഗോൾഡ് ക്ലാസ് കാർഡ് ഉള്ളവർക്ക് മാത്രമേ ഗോൾഡ് ക്ലാസ് ക്യാബിൻ ഉപയോഗിക്കാൻ പാടുള്ളൂ. മറ്റുള്ളവർ ഈ കാബിനിൽ കയറുന്നതു ഇത് വഴി പോകുന്നതോ ശിക്ഷാർഹമാണ്. അതേസമയം മദ്യം, ആയുധങ്ങൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, കത്തുന്ന വസ്തുക്കൾ എന്നിവ മെട്രോയിൽ കൊണ്ടുപോകാൻ അനുവാദമില്ല. ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്. തിരക്കുള്ളപ്പോൾ തറയിൽ ഇരിക്കരുത്.
Comments (0)