
പൈലറ്റാകാൻ പെൺകുട്ടികൾക്ക് സുവർണ്ണാവസരം; അഞ്ചുലക്ഷം ദിർഹമിന്റെ സ്കോളർഷിപ്പുമായി യുഎഇ
ഇന്റർകോണ്ടിനെന്റൽ ഏവിയേഷൻ അക്കാദമി (ഐഎഎ) വനിതാ ഉദ്യോഗാർത്ഥികൾക്കായി അഞ്ഞൂറായിരത്തിലധികം ദിർഹത്തിന്റെ സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറബ് സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പ്രേഗ്രം ഇവർ മുന്നോട്ടുവെച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളെ സഹായിക്കുകയാണ് ലക്ഷ്യം. “വിമൻ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ്” എന്നാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ പേര്. അടുത്ത നവംബറിൽ നടക്കുന്ന “വിമൻ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ് മീറ്റിംഗിൽ” അപേക്ഷകരിൽ നിന്നും ആളുകളെ തെരഞ്ഞെടുക്കും. അറേബ്യൻ വനിതകളെ വ്യോമയാന മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റർകോണ്ടിനെന്റൽ ഏവിയേഷൻ അക്കാദമി പുതിയ സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പൈലറ്റുമാരിൽ അഞ്ച് ശതമാനം മാത്രമാണ് വനിതകൾ എന്ന വസ്തുത പരിഗണിച്ച് കൊണ്ടാണ് ഇങ്ങനെയൊരു പദ്ധതിക്ക് ഇവർ രൂപം നൽകിയിരിക്കുന്നത്.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
പൈലറ്റ് ആകാൻ സ്ത്രീകൾക്ക് കഴിവില്ലാഞ്ഞിട്ടല്ല, യുഎഇ പോലുള്ള രാജ്യങ്ങൾ ലിംഗസമത്വത്തിനായി വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ചില എയർലൈനുകളിലും ഏവിയേഷൻ സ്ഥാപനങ്ങളിലും 48 ശതമാനം വരെ വനിതാ ജീവനക്കാരുണ്ട് എന്നത് ഇതിന് ഉദാഹരണമാണെന്ന് ഐഎഎ ഡെപ്യൂട്ടി സിഇഒ ഡോ. സീന മെഹ്യു പറഞതായി ഖലീജ് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.
2025 ലെ സ്കോളർഷിപ്പ് അവസരങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം. ഒരു ഫുൾ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (എടിപിഎൽ) നേടുന്നതിന് ആവശ്യമായ എല്ലാ ട്യൂഷൻ ഫീസും ഫ്ലൈറ്റ് ട്രെയിനിംഗും ഉൾപ്പെടെ ഏകദേശം Dh 385,350 (USD 105,000) സ്കോളർഷിപ്പാണ് നൽകുന്നത്. കൂടാതെ, ഏകദേശം Dh128,450 (USD 35,000) ഫണ്ടമെൻ്റൽസ് ഓഫ് ഏവിയേഷൻ കോഴ്സിനായി പത്ത് സ്പോൺസേർഡ് സീറ്റുകളും ലഭ്യമാണ്.
ഈ സ്കോളർഷിപ്പ് ട്യൂഷൻ ഫീസ് നൽകുന്നതിലുപരി ഇന്റേൺഷിപ്പ് നൽകും. പരിശീലനം പൂർത്തിയാക്കിയ ശേഷവും ജോലിക്ക് തയ്യാറാക്കുകയാണ് ലക്ഷ്യം. പരിശീലന വേളയിൽ പരിചയസമ്പന്നരായ ആളുകൾ ഉണ്ടാകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് പെട്ടെന്ന് തന്നെ തൊഴിൽ നൽകും. എയർ ട്രാഫിക് കൺട്രോളർ, മെയിൻ്റനൻസ് ടെക്നീഷ്യൻ എന്നീ മേഖലകളിൽ 2021-ൽ 4.9 ശതമാനം സ്ത്രീകൾ മാത്രമാണുള്ളത്. എന്നാൽ ഇപ്പോൾ അവിടെയെല്ലാം സ്ത്രീകൾ ഉണ്ട്.

Comments (0)