Posted By Nazia Staff Editor Posted On

Marriage law in saudi:ഇനി ഈ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം കഴിക്കരുത്; പൗരന്‍മാര്‍ക്ക് നിര്‍ദേശവുമായി ഗള്‍ഫ് രാജ്യം

Marriage law in saudi:ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യുവതികളെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കള്‍ വിവാഹം ചെയ്യാറുണ്ട്. അതുപോലെ തന്നെ ലോകത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് പങ്കാളിയെ കണ്ടെത്തുന്നത് ഇന്ന് അത്ര പുതുമയുള്ള സംഭവവുമല്ല. പലപ്പോഴും ശത്രുരാജ്യങ്ങല്‍ തമ്മിലുള്ള അതിര്‍ത്തികളേയും അതിര്‍വരമ്പുകളേയും മറികടന്ന് പോലും പ്രണയസാഫല്യങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് നാല് രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെ ജീവിത പങ്കാളികളാക്കരുതെന്ന നിര്‍ദേശം പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ് ഗള്‍ഫ് രാജ്യം.

തങ്ങളുടെ രാജ്യത്ത് നിന്നുള്ള പുരുഷന്‍മാര്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഛാഡ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യരുതെന്നാണ് സൗദി അറേബ്യയുടെ നിര്‍ദേശം. സൗദി അറേബ്യന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് പാക് മാദ്ധ്യമമായ ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. , ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 500,000 സ്ത്രീകള്‍ നിലവില്‍ സൗദിയില്‍ താമസിക്കുന്നുണ്ട്.

വിദേശികളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പുരുഷന്മാര്‍ ഇപ്പോള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നേരിടുന്നുവെന്ന് മക്ക പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അസാഫ് അല്‍-ഖുറാഷി പറഞ്ഞതായും ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യന്‍ പുരുഷന്‍മാര്‍ മറ്റ് രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം കഴിക്കുന്നത് തടയാനാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിദേശ വനിതകളെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുന്നത്.

നിലവില്‍ വിവാഹമോചിതരായി ആറ് മാസം പിന്നിട്ടാല്‍ മാത്രമേ ഈ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുമതിയുള്ളൂ. അതോടൊപ്പം തന്നെ അപേക്ഷിക്കുന്നയാള്‍ക്ക് 25 വയസ്സ് കഴിഞ്ഞിരിക്കണമെന്നതാണ് മറ്റൊരു നിബന്ധനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *