
ഏറ്റവും വിലകുറഞ്ഞ അന്താരാഷ്ട്ര യാത്രകളിൽ ഒന്ന് ഇതാ ; യു എ യിൽ നിന്ന് യൂറോപ്പിലേക്ക് വെറും 100 ദിർഹത്തിന് പറക്കാം
അബുദാബി: യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് വിസ് എയർ. വെറും 100 ദിർഹത്തിന് യാത്ര ചെയ്യാനാകും. നവംബർ മുതൽ, ബജറ്റ് എയർലൈൻ അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൈപ്രസിലെ ലാർനാക്കയിലേക്ക് പറക്കും. ഈ റൂട്ട് നവംബർ 15 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ നാല് ആഴ്ച സർവീസുകൾ നടത്തും. വൺവേ നിരക്കുകൾ ഏകദേശം 100 ദിർഹത്തിൽ ആരംഭിക്കുന്നു. ഇത് അടിസ്ഥാനപരമായി ബ്രഞ്ചിനെക്കാൾ കുറവാണ്. ഈ ശൈത്യകാലത്ത് ഏറ്റവും വിലകുറഞ്ഞ അന്താരാഷ്ട്ര യാത്രകളിൽ ഒന്നായി ഇത് മാറും. വിസ് എയർ ഈ മേഖലയിലെ പ്രവർത്തനങ്ങൾ പുനഃക്രമീകരിച്ചതിനാൽ ഈ റൂട്ട് കുറച്ച് മാസങ്ങളായി നിർത്തിവച്ചിരുന്നു.
എന്നാൽ, ജനപ്രിയ ആവശ്യപ്രകാരം ഇത് തിരിച്ചെത്തി. മണൽ നിറഞ്ഞ ബീച്ചുകൾ, സജീവമായ മദ്യശാലകൾ, പുരാതന അവശിഷ്ടങ്ങൾ എന്നിവയുള്ള ലാർനാക്ക, മെഡിറ്ററേനിയൻ കടലിൽ പെട്ടെന്ന് ഒരു യാത്ര ആഗ്രഹിക്കുന്ന യുഎഇ നിവാസികൾക്കും ബിസിനസിനോ വിനോദത്തിനോ വേണ്ടി അബുദാബിയിലേക്ക് പോകുന്ന സൈപ്രിയോട്ടുകൾക്കും വളരെക്കാലമായി പ്രിയപ്പെട്ടതാണ്. അബുദാബി യാത്രക്കാർക്ക്, യൂറോപ്പിലേക്കുള്ള മറ്റൊരു ചെലവ് കുറഞ്ഞ കവാടമാണിത്.

പ്രവാസികൾ അറിഞ്ഞോ?വിദേശത്തുനിന്ന് നാട്ടിലേക്ക് പണം അയക്കുന്നത് എളുപ്പമാക്കും; ഇതാ യു.പി.ഐ- യു.പി.യു
ദുബൈ: വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാന്‍ (cross-border money transfser) യു.പി.ഐ സംവിധാനത്തെ യൂണിയന്‍ പോസ്റ്റല്‍ യൂണിയന്റെ (UPU) ഐ.പി.യുമായി ബന്ധിപ്പിക്കുന്ന സംയോജന പദ്ധതി കേന്ദ്ര വാര്‍ത്താ വിനിമയ വികസന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടക്കം കുറിച്ചു. ദുബൈയില്‍ സംഘടിപ്പിച്ച 28ാമത് യൂണിവേഴ്‌സല്‍ പോസ്റ്റല്‍ കോണ്‍ഗ്രസിലായിരുന്നു കേന്ദ്രമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഡിപാര്‍ട്‌മെന്റ് ഓഫ് പോസ്റ്റ്‌സ് (ഡി.ഒ.പി), എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍), യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ (യു.പി.യു) എന്നിവ വികസിപ്പിച്ചെടുത്ത ഈ സംരംഭം, ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസിനെ (യു.പി.ഐ) യു.പി.യു ഇന്റര്‍കണക്ഷന്‍ പ്ലാറ്റ്‌ഫോമുമായി (ഐ.പി) സംയോജിപ്പിക്കുന്നു. താങ്ങാനാകുന്ന വിലയില്‍ ഇത് തപാല്‍ ശൃംഖലയുടെ വ്യാപ്തിയും യു.പി.ഐയുടെ വേഗതയും സംയോജിപ്പിക്കുന്നു.
ഒരു സാങ്കേതിക വിദ്യാ സമാരംഭം എന്നതിലുപരി, ഒരു സാമൂഹിക ഒത്തുചേരല്‍ ആണ് ഈ സദസെന്നു വിശേഷിപ്പിച്ച സിന്ധ്യ, തപാല്‍ ശൃംഖലയുടെ വിശ്വാസ്യതയും യു.പി.ഐയുടെ വേഗതയും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള കുടുംബങ്ങള്‍ക്ക് വേഗത്തിലും സുരക്ഷിതമായും വളരെ കുറഞ്ഞ ചെലവില്‍ പണം അയയ്ക്കാന്‍ വഴിയൊരുക്കുമെന്ന് പറഞ്ഞു. പൗരന്മാര്‍ക്കായി നിര്‍മിച്ച പൊതു അടിസ്ഥാന സൗകര്യങ്ങള്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത് ബന്ധിപ്പിച്ച് മനുഷ്യ രാശിയെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുമെന്ന് ഇത് ആവര്‍ത്തിച്ചുറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പ്രവര്‍ത്തനങ്ങളെ നിയന്തിച്ചു കൊണ്ടുള്ള ആധുനികവും ഉള്‍ക്കൊള്ളുന്നതുമായ ഒരു തപാല്‍ മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. ‘തടസ്സമില്ലാത്ത ഡാറ്റാ അധിഷ്ഠിത ലോജിസ്റ്റിക്‌സിലൂടെ ബന്ധിപ്പിക്കുക; എല്ലാ താമസക്കാര്‍ക്കും ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും താങ്ങാനാകുന്ന ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുക; എ.ഐ, ഡിജിപിന്‍, മെഷീന്‍ ലേണിംഗ് എന്നിവയുമായി ആധുനികവത്കരിക്കുക; യു.പി.യൂ പിന്തുണയുള്ള സാങ്കേതിക സെല്ലുമായി സൗത്ത്‌സൗത്ത് പാര്‍ട്ണര്‍ഷിപ്പിലൂടെ സഹകരിക്കുക എന്നിവയാണിത്.
ആധാര്‍, ജന്‍ ധന്‍, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവ ഉപയോഗിച്ച് ഞങ്ങള്‍ 560 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ തുറന്നു. അവയില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ പോസ്റ്റ് 900 ദശലക്ഷത്തിലധികം കത്തുകളും പാഴ്‌സലുകളും വിതരണം ചെയ്തു. ആഗോള തലത്തിലേക്ക് ഞങ്ങള്‍ കൊണ്ടുവരുന്ന ഉള്‍പ്പെടുത്തലിന്റെ അളവും മനോഭാവവുമാണ് ഇത് സൂചിപ്പിക്കുന്നത്” ഇന്ത്യയുടെ അതിനൂതന മാതൃകയെ അടിവരയിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇകൊമേഴ്‌സ്, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എന്നിവയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച്, സാങ്കേതിക വിദ്യയെ നവീകരണത്തിലേക്ക് നയിക്കാന്‍ ഈ സൈക്കിളില്‍ 10 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി സിന്ധ്യ പ്രഖ്യാപിച്ചു. ‘സബ്കാ സാഥ് , സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട്, വിഭവങ്ങള്‍, വൈദഗ്ധ്യം, സൗഹൃദം എന്നിവയുമായി ഇന്ത്യ എങ്ങനെ സജ്ജമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
ആഗോള തപാല്‍ സമൂഹത്തിനായി ബന്ധിപ്പിച്ചതും, ഉള്‍ക്കൊള്ളുന്നതും, സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട്, കൗണ്‍സില്‍ ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്കും യു.പി.യുവിന്റെ പോസ്റ്റല്‍ ഓപറേഷന്‍സ് കൗണ്‍സിലിലേക്കും ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വവും സിന്ധ്യ പ്രഖ്യാപിച്ചു.
ഇന്ത്യ നിങ്ങളുടെ അടുക്കല്‍ വരുന്നത് നിര്‍ദേശങ്ങളുമായല്ല, പങ്കാളിത്തത്തോടെയാണ്. ചെലവേറിയ കാര്യങ്ങള്‍ ഒഴിവാക്കുന്ന പരസ്പര പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങള്‍ പ്രാപ്തമാക്കുന്നതിലും, വിശ്വാസ്യതയിലും; പേയ്‌മെന്റുകള്‍, ഐഡന്റിറ്റി, വിലാസം, ലോജിസ്റ്റിക്‌സ് എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെയും ആഗോള വാണിജ്യം തടസ്സമില്ലാതെ മാറുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും സിന്ധ്യ വ്യക്തമാക്കി.

പ്രധാന അറിയിപ്പ്!!! യുഎഇയിൽ 6 ആഴ്ച ഇന്റർനെറ്റ് തടസ്സപ്പെടും;കാരണം ഇതാണ്
UAE internet disruption;;ദുബായ് ∙ ചെങ്കടലിൽ മുറിഞ്ഞ കേബിൾ അറ്റകുറ്റപ്പണി കാരണം 6 ആഴ്ചത്തേക്ക് യുഎഇയിൽ ഇന്റർനെറ്റ് സേവനത്തിനു തടസ്സം നേരിട്ടേക്കും. ആഗോള തലത്തിലെ ഡേറ്റാ കൈമാറ്റത്തിന്റെ 95 ശതമാനത്തിലേറെയും സമുദ്രത്തിന് അടിയിലൂടെയുള്ള സബ്സീ കേബിളുകളിലൂടെയാണ് എന്നതിനാൽ ഇവയെ ആശ്രയിക്കുന്ന രാജ്യങ്ങളിലെല്ലാം ഇന്റർനെറ്റിന്റെ വേഗം കുറയും.
സൗദി അറേബ്യയിലെ ജിദ്ദക്ക് സമീപമുള്ള സീ-മി, വി-4, ഐഎംഇഡബ്യുഇ കേബിളുകളുമായും കുവൈത്തിലൂടെ കടന്നുപോകുന്ന ഫാൽക്കൺ ജിസിഎക്സ് കേബിളുമായും ബന്ധപ്പെട്ടതാണ് തകരാറുകൾ. ഇവ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായക ഇടനാഴി കൂടിയാണ്. ഒരേ ഇടനാഴിയിലുള്ള വ്യത്യസ്ത തകരാറുകൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമാക്കുന്നു. കേടുപാടുകൾ കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതിന് ആഴ്ചകൾ എടുക്കും.
ബദൽ സംവിധാനവുമായി ഈ കേബിളുകൾ ബന്ധപ്പെടുത്തുന്നതുവരെ ഇന്റർനെറ്റിന്റെ സ്പീഡ് കുറയുമെന്നാണ് റിപ്പോർട്ട്. യുഎഇയിൽ ഏതാനും ദിവസമായി ഇന്റർനെറ്റ് സ്പീഡ് കുറവാണ്. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കണക്ഷനുകളിൽ 30% വരെ കാലതാമസം ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്റർനെറ്റ് മന്ദഗതിയിലാകുന്നതോടെ വിവിധ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും. ബിസിനസിനു പുറമെ വ്യക്തിപരമായ വിഡിയോ കോളുകളെയും ഇതു തടസ്സപ്പെടുത്തും. സാധാരണ സേവനം പുനരാരംഭിക്കുന്നതുവരെ ഉപഗ്രഹ സംവിധാനം ഉൾപ്പെടെ മറ്റു ബദൽ സംവിധാനം ആശ്രയിക്കാനാണ് വിദഗ്ധരുടെ നിർദേശം.
Emirates id in uae: ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; എങ്ങനെയെന്നല്ലേ ;അറിയാം…

Emirates id in uae: അബൂദബി: യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ ഒറ്റ സ്റ്റെപ്പിൽ സാധിക്കുന്ന ലളിതമായ സംവിധാനം അവതരിപ്പിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).
പുതിയ സംവിധാന പ്രകാരം, പാസ്‌പോർട്ട് സേവനങ്ങളിൽ ഉപയോഗിക്കുന്ന രീതിക്ക് സമാനമായി പുതുക്കുന്ന ഐഡി കാർഡിന്റെ സാധുതാ കാലാവധി അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് സ്വയമേവ നിർണയിക്കപ്പെടും. 21 വയസിന് മുകളിലുള്ള പൗരന്മാർക്ക് 10 വർഷം സാധുതയുള്ള ഐഡി കാർഡ് ലഭിക്കും, അതേസമയം 21 വയസിന് താഴെയുള്ളവർക്ക് അഞ്ച് വർഷത്തെ സാധുതയുള്ള ഐഡി ലഭിക്കും.
ഈ പുതിയ പ്രക്രിയ ഭരണപരമായ നടപടികൾ ലളിതമാക്കാനും, കാത്തിരിപ്പ് സമയം കുറയ്ക്കാനും, പൗരന്മാർക്ക് മെച്ചപ്പെട്ട സേവനം നൽകാനും ലക്ഷ്യമിടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒറ്റ ഘട്ടത്തിലുള്ള പുതുക്കൽ സേവനം ഇപ്പോൾ എല്ലാ ICP സേവന ചാനലുകളിലും ലഭ്യമാണ്. ഇത് രാജ്യവ്യാപകമായി എമിറാത്തികൾക്ക് വേഗമേറിയതും കാര്യക്ഷമവുമായ ഐഡി മാനേജ്മെന്റ് സാധ്യമാക്കുന്നു
Comments (0)