
Indigenization in uae; ഇനി ഇളവുകളൊന്നുമില്ല!!! അധികം വൈകാതെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങേണ്ടിവരും, സ്വദേശിവത്കരണം കടുപ്പിച്ച് യുഎഇ
Indigenization in uae: അബുദാബി: ജനസംഖ്യയുടെ 90 ശതമാനവും പ്രവാസികളുള്ള രാജ്യമായ യുഎഇ നിർണായക നീക്കത്തിനൊരുങ്ങുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതൽ മേഖലകളിൽ യുഎഇ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. 2000ത്തിലാണ് സ്വദേശിവത്കരണം രാജ്യത്ത് ആരംഭിച്ചത്.

2030ഓടെ ഇൻഷുറൻസ് മേഖലയിൽ 60 ശതമാനം വരെ സ്വദേശികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ രാജ്യം ലക്ഷ്യമിടുന്നത്. ഇന്നലെ ചേർന്ന ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) സെഷനിൽ യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇൻഷുറൻസ് മേഖലയിൽ എമിറേറ്റൈസേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2025 ജൂൺ ഒന്ന് വരെയുള്ള കണക്കനുസരിച്ച്, യുഎഇ ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന 9,773 പേരിൽ 2,159ഉം സ്വദേശികളാണ്. ഇത് 22.09 ശതമാനം എമിറേറ്റൈസേഷൻ നിരക്കിന് തുല്യമാണ്. 2022ൽ 13.34 ശതമാനവും 2024ൽ 21.64 ശതമാനവുമാണിത്. 2026 ആകുമ്പോഴേക്കും സ്വദേശിവത്കരണം 30 ശതമാനമായി ഉയർത്താനും ഭാവിയിൽ പ്രതിവർഷം മൂന്ന് ശതമാനം കൂടുതൽ വളർച്ച കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് അൽ ഹുസൈനി പറഞ്ഞു.
എന്താണ് എമിറേറ്റൈസേഷൻ ?
തൗതീൻ എന്നും അറിയപ്പെടുന്ന എമിറേറ്റൈസേഷൻ അഥവാ സ്വദേശിവത്കരണം, തൊഴിൽ രംഗത്ത് പ്രത്യേകിച്ച് സ്വകാര്യ മേഖലകളിൽ യുഎഇ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ തന്ത്രപരമായ നീക്കമാണ്. രാജ്യത്തിന്റെ സുസ്ഥിരത, മത്സരശേഷി, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ എന്നിവ വർദ്ധിപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ പ്രവാസികളുടെ എണ്ണം വളരെ കുറവായതിനാൽ സ്വകാര്യ മേഖലകളിൽ സ്വദേശികളുടെ എണ്ണം വളരെ കുറവാണ്. സ്വദേശിവത്കരണം യുഎഇയിലുടനീളം എല്ലാ എമിറേറ്റുകളിലും ബാധകമാണ്.
സ്വദേശിവത്കരണത്തിന് നേതൃത്വം നൽകുന്നതിനായാണ് നഫീസ് എന്നറിയപ്പെടുന്ന എമിറാറ്റി ഹ്യൂമൻ റിസോഴ്സസ് കോംപറ്റിറ്റീവ്നെസ് കൗൺസിൽ സ്ഥാപിച്ചത്. സ്വദേശികൾക്ക് ജോലി നൽകുന്നതിന് നഫീസ് കമ്പനികൾക്ക് പ്രോത്സാഹനം നൽകുന്നു. ഇതിൽ എന്തെങ്കിലും ലംഘനം വരുത്തിയാൽ കർശനമായ ശിക്ഷകൾ അനുഭവിക്കേണ്ടി വരും.
Comments (0)