
Japan’s luxury Miyazaki mango;യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; രുചിയൊ അമ്പമ്പോ നാവിൽ കപ്പലോടും; വിലയിലും മുമ്പന്‍, ഒരു കിലോയുടെ വില കേട്ടാൽ ഞെട്ടും
Japan’s luxury Miyazaki mango;ദുബൈ: വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മാമ്പഴങ്ങള്‍ യുെഇയിലെ വിപണി കീഴടക്കുന്ന കാലമാണിത്. ഇത്തവണ രാജ്യത്തെ മിക്ക മാളുകളിലെയും സതാരം മിയാസാക്കിയാണ്.

ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴങ്ങളുടെ പട്ടികയിലെ തലതൊട്ടപ്പനാണ് മിയാസാക്കി. പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യന്‍ മാമ്പഴമായ നൂര്ജഹാന്, ഒരു കഷ്ണത്തിന് അഞ്ഞൂറു മുതല്‍ ആയിരം രൂപ വരെ വില വരുമ്പോള്‍ മിയാസാക്കിക്ക് മൂവായിരം രൂപയില്‍ കൂടുതലാണ് ഒരു കഷ്ണത്തിന്. ഈ അന്തരം തന്നെ പറയും മിയാസാക്കിയുടെ ഡിമാന്റിനെക്കുറിച്ച്. ഏകദേശം 25000 മുതല്‍ 30000 രൂപ വരെയാണ് ഒരു കിലോ മിയാസാക്കിക്ക്. സൂര്യന്റെ മുട്ട എന്നു വിളിക്കപ്പെടുന്ന മിയാസാക്കി രുചിയുടെ കാര്യത്തില്‍ മറ്റു മാമ്പഴങ്ങളേക്കാള്‍ എത്രയോ മുമ്പനാണ്.
ചുവന്ന സൂര്യന് എന്ന പേരിലാണ് മിയാസാക്കി ഇന്ത്യയില്‍ പരക്കെ അറിയപ്പെടുന്നത്. 1980കളില്‍ ജപ്പാനിലെ കര്‍ഷകരുടെ സഹായത്തോടെ മിയാസാക്കി സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ മാമ്പഴം വികസിപ്പിച്ചത്. എണ്‍പതുകളില്‍ ജപ്പാനിലെ മിയാസാക്കി പ്രദേശത്താണ് ആ മാമ്പഴം ആദ്യമായി വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചത്. ഇതിനാലാണ് മിയാസാക്കിക്ക് ആ പേരു വന്നത്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ മിയാസാക്കി മാമ്പഴങ്ങളില്‍ ബീറ്റ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. വളരെയധികം ശ്രദ്ധയോടെ പരിചരിച്ചാണ് മിയാസാക്കി മാമ്പഴങ്ങള്‍ കൃഷി ചെയ്യുന്നത്.
ഇന്ത്യയിലെ പലയിടങ്ങളിലും ജപ്പാന്റെ ഈ ‘ചുവന്ന സൂര്യന്’ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ യുഎഇയിലെ വിപണിയില്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒറിജിനല്‍ മിയാസാക്കിക്കു തന്നെയാണ് ആവശ്യക്കാര്‍ ഏറെ.
മിയാസാക്കി മാമ്പഴങ്ങള്‍ക്ക് സാധാരണയായി 350 ഗ്രാമില്‍ കൂടുതല്‍ ഭാരം ഉണ്ടായിരിക്കും. ഇവയില്‍ കുറഞ്ഞത് 15 ശതമാനം പഞ്ചസാരയായിരിക്കും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇവ ഏറ്റവും കൂടുതല്‍ വിപണിയില്‍ എത്തുന്നത്.
മിയാസാക്കി മാമ്പഴങ്ങള്‍ സമ്മാനമായി നല്‍കുന്നത് ജപ്പാനില്‍ ജനപ്രിയമാണ്. കൂടാതെ ജപ്പാന്റെ ആഡംബരത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗവുമാണ് മിയാസാക്കി.
പഴങ്ങള്‍ സമ്മാനമായി നല്‍കുക എന്ന ആശയം പുരാതന കാലം മുതല്‍ നിലനിന്നിരുന്ന ഷിന്റോ, ബുദ്ധമത ആചാരങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചത്
Comments (0)