വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കുന്നതിന് കുവൈറ്റിൽ വിലക്ക്

വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കുവെക്കുന്നത് തടഞ്ഞ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത പ്ലാറ്റ്‌ഫോമുകളോ ആപ്ലിക്കേഷനുകളോ വഴി വിദ്യാർത്ഥികളുടെ വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ഈ ഉത്തരവിലൂടെ കർശനമായി വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

പുതിയ നിർദേശമനുസരിച്ച്, എല്ലാ വിവര ശേഖരണവും കൈകാര്യം ചെയ്യലും മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

നിങ്ങളിത് മറന്നോ ? ഒന്ന് കൂടെ ഓർമ്മപ്പെടുത്താം ; പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാർ പിഴ ചുമത്തും

കുവൈത്ത് സിറ്റി: താമസ സ്ഥലം മാറിയിട്ടും രേഖകളിൽ പഴയ അഡ്രസ് തന്നെ ഉപയോഗിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. പഴയ മേൽവിലാസം രേഖകളിൽ നിന്ന് ഒഴിവാക്കാൻ വിട്ടു പോയാൽ 100 ദിനാർ വരെ പിഴ ചുമത്തും. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.

മുൻപ് രേഖകളിൽ മാറ്റം വരുത്താതെ ഇരുന്ന 965 വ്യക്തിൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവരുടെ അഡ്രസ് വിവരങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്തു. ഈ മേൽ വിലാസത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ കെട്ടിട ഉടമ നൽകിയ വിവരത്തിന്റെയോ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ അഡ്രസ് ഒഴിവാക്കിയ വ്യക്തികൾ തുടർ നടപടികൾ നേരിടേണ്ടി വരും.

താമസ സ്ഥലം മാറിയാൽ ആ വിവരം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിലോ സഹൽ ആപ് വഴിയോ 30 ദിവസത്തിനുള്ളിൽ അറിയിക്കണം. രേഖകളിൽ മാറ്റം വരുത്തുന്നതിനായി ആവശ്യമായ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ 100 ദിനാർ പിഴയായി ആദ്യകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

മരണ പാച്ചിലുകൾ ഒഴിവാക്കണേ.. കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 1179 അപകടങ്ങൾ

കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 1179 അപകടങ്ങൾ. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. ഈ അപകടങ്ങളിൽ 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച 79 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. ഇതിൽ 60 പേരും ജഹ്‌റ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഈ കാലയളവിൽ ട്രാഫിക് സ്റ്റേഷനുകളിൽ 65 പേരെ കസ്റ്റഡിയിലെടുത്തു, ഇതിൽ 40 പേരും ജഹ്‌റയിൽ നിന്നാണ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 29 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തു. ഫർവാനിയയിലാണ് കൂടുതൽ നിയമലംഘനങ്ങൾ പിടികൂടിയത്; 6,472. കുവൈത്ത് സിറ്റിയിൽ 5,286, അഹ്മദി 5,022 എന്നിങ്ങനെ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജഹ്റയിൽ 4,719 നിയമലംഘനങ്ങളും ഹവല്ലിയിൽ 2,317 നിയമലംഘനങ്ങളും മുബാറക് അൽകബീറിൽ 2,111 നിയമലംഘനങ്ങളും രേഖപ്പെടുത്തി.

കുവൈറ്റിൽ അധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും സമയക്രമം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: പൊതുവിദ്യാലയങ്ങൾ, സ്വകാര്യ അറബ് സ്കൂളുകൾ, മതവിദ്യാഭ്യാസം, പ്രത്യേക വിദ്യാഭ്യാസം എന്നിവയിലെ എല്ലാ വിദ്യാഭ്യാസ തലങ്ങളിലുമുള്ള അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും ഉൾപ്പെടെയുള്ള സ്കൂൾ ജീവനക്കാരുടെ ഔദ്യോഗികവും വഴക്കമുള്ളതുമായ പ്രവൃത്തി സമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ-ഖാലിദി ഒരു തീരുമാനം പുറപ്പെടുവിച്ചു.
അധ്യാപക, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയത്തിന്റെ ആരംഭ, അവസാന സമയങ്ങൾ ഈ തീരുമാനം വ്യക്തമാക്കുന്നു:

കിന്റർഗാർട്ടൻ: രാവിലെ 6:45 മുതൽ ഉച്ചയ്ക്ക് 12:05 വരെ
പ്രാഥമിക ഘട്ടം: രാവിലെ 6:45 മുതൽ ഉച്ചയ്ക്ക് 1:15 വരെ
ഇന്റർമീഡിയറ്റ് ഘട്ടം: രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:40 വരെ
സെക്കൻഡറി ഘട്ടം: രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 1:55 വരെ
വഴക്കമുള്ള പ്രവൃത്തി സമയത്തിനുള്ള ആരംഭ, അവസാന സമയങ്ങൾ ഇപ്രകാരമാണ്:
കിന്റർഗാർട്ടൻ ഘട്ടം: രാവിലെ 6:45 മുതൽ 7:30 വരെയും, രാവിലെ 11:35 മുതൽ ഉച്ചയ്ക്ക് 12:20 വരെയും

പ്രാഥമിക ഘട്ടം: രാവിലെ 6:45 മുതൽ 7:30 വരെയും, ഉച്ചയ്ക്ക് 12:45 മുതൽ 1:30 വരെയും
ഇന്റർമീഡിയറ്റ് ഘട്ടം: രാവിലെ 6:55 മുതൽ 7:40 വരെയും, ഉച്ചയ്ക്ക് 1:05 മുതൽ 1:50 വരെയും
സെക്കൻഡറി ഘട്ടം: രാവിലെ 7:10 മുതൽ 7:55 വരെയും, ഉച്ചയ്ക്ക് 1:20 മുതൽ 2:05 വരെയും
2025/2026 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകളിൽ, അധ്യയന വർഷത്തിന്റെ സുഗമമായ തുടക്കം ഉറപ്പാക്കുന്നതിനായി സ്കൂളുകളിലെ ചില ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ പുറപ്പെടുവിക്കുന്നതും ഉൾപ്പെടുന്നുവെന്ന് അൽ-സയാസ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രാലയം പറയുന്നതനുസരിച്ച്, വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്ക് അനുസൃതമായി പുതിയ മാനദണ്ഡങ്ങളും ചട്ടങ്ങളും വ്യവസ്ഥ ചെയ്തുകൊണ്ട് മന്ത്രിതല പ്രമേയം നമ്പർ 116 പ്രകാരം നടത്തിയ നേത്യത്വ സ്ഥാനങ്ങളിലേക്കുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിച്ച 186 സ്കൂൾ പ്രിൻസിപ്പൽമാരെയും 501 അസിസ്റ്റന്റ് പ്രിൻസിപ്പൽമാരെയും നിയമിക്കുന്നതിനുള്ള തീരുമാനങ്ങൾക്ക് വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹമദ് അൽ-ഹമദ് അംഗീകാരം നൽകി.
ഒഴിവുള്ള നേതൃത്വ സ്ഥാനങ്ങൾ നികത്തുന്നത് സംബന്ധിച്ച്, ഒഴിഞ്ഞുകിടക്കുന്ന സ്കൂൾ പ്രിൻസിപ്പൽ തസ്തികകളിൽ 42.5 ശതമാനവും അസിസ്റ്റന്റ് പ്രിൻസിപ്പൽ തസ്തികകളിൽ 43.2 ശതമാനവും നികത്തിയിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. പ്രൊഫഷണൽ കഴിവ്, വിദ്യാഭ്യാസ പരിചയം എന്നിവയുൾപ്പെടെയുള്ള മാനദണ്ഡങ്ങൾക്കനുസൃതമായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയതെന്ന് അത് ഊന്നിപ്പറഞ്ഞു.

എല്ലാ സെക്കൻഡ്‌മെന്റ് തീരുമാനങ്ങളും ഔദ്യോഗിക വെബ്സൈറ്റിലെ ‘ഖരാരി’ ഇലക്ട്രോണിക് സർവീസ് പേജിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾക്ക് ഈ തീരുമാനങ്ങൾ ഉടനടി സുതാര്യമായും കാണാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലുടമകളെ തിരിച്ചറിയുമെന്നും തൊഴിൽ കേന്ദ്രങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മുൻഗണനകൾ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആദ്യ റൗണ്ടിൽ ഏകോപന വകുപ്പ് വഴി പൂർത്തിയാക്കുമെന്നും അതിൽ സൂചിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *