Posted By greeshma venugopal Posted On

സ്വദേശിവൽക്കരണം ശക്തമാക്കാൻ യു.എ.ഇ ; ജൂലൈ ഒന്ന് മുതൽ സ്ഥാപനങ്ങളിൽ പരിശോധന

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ജൂലൈ ഒന്നിന് പരിശോധന ആരംഭിക്കും. യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. തൊഴിലാളികളെ സാമൂഹിക സുരക്ഷാ ഫണ്ടിൽ റജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെ ബന്ധപ്പെട്ട മറ്റു മാനദണ്ഡങ്ങളും ഈ പരിശോധനയിൽ ഉൾപ്പെടും. 2025ന്റെ ആദ്യപകുതിയിലേക്കുള്ള ലക്ഷ്യങ്ങൾ ജൂൺ 30നുള്ളിൽ കൈവരിക്കാൻ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് അധികൃതർ പറഞ്ഞു. നൈപുണ്യമുള്ള പദവികളിൽ യുഎഇ പൗരന്മാരുടെ എണ്ണത്തിൽ കുറഞ്ഞത് ഒരു ശതമാനത്തിന്റെ വർധനവാണ് ഈ സമയത്തേക്ക് നിർദ്ദേശിച്ചിട്ടുള്ളത്. പ്രതിവർഷം രണ്ടും ശതമാനം വീതം സ്വദേശിവൽക്കരണം ഉയർത്തേണ്ടതാണ്. https://www.nerviotech.com

നിയമപ്രകാരം ആദ്യ ആറുമാസത്തിൽ ഒരു ശതമാനവും ശേഷിച്ച ആറുമാസത്തിൽ മറ്റൊരു ഒരു ശതമാനവുമാണ് ലക്ഷ്യം. അതനുസരിച്ച്, 2025 ജൂൺ 30നുള്ളിൽ സ്ഥാപനങ്ങൾ 7% സ്വദേശിവൽക്കരണ നിരക്ക് നേടണം. അതായത് ഡിസംബർ 31നുള്ളിൽ ഇത് 8% ആകണം. ലക്ഷ്യങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഓരോ യുഎഇ പൗരന്റെ അഭാവത്തിനും നിത്യേന ആയിരങ്ങൾ വരെ പിഴകളും ചുമത്തും.

2026ന്റെ അവസാനം 10% ലക്ഷ്യം. 2026 ഡിസംബർ അവസാനം വരെ 10 ശതമാനം സ്വദേശിവൽക്കരണം നേടിയിരിക്കണം എന്നതാണ് ദേശീയ താൽപര്യം. വഞ്ചനാപരമായ ശ്രമങ്ങൾ തടയാൻ മന്ത്രാലയം ഡിജിറ്റൽ ഫീൽഡ് പരിശോധനാ സംവിധാനം ഉപയോഗിക്കുന്നു. വ്യാജ സ്വദേശിവൽക്കരണം ഉൾപ്പെടെ ലക്ഷ്യങ്ങൾ മറികടക്കാനുള്ള ശ്രമങ്ങൾ കണ്ടെത്താൻ ഇതിന് കഴിയും. 2022 മധ്യത്തിൽ നിന്ന് 2025 ഏപ്രിൽ വരെ ഏകദേശം 2,200 സ്ഥാപനങ്ങൾ നിയമലംഘനത്തിൽപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വർഷം ഏപ്രിൽ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിലുണ്ടായ എമിറേറ്റൈസേഷൻ വളർച്ച ചരിത്രപരമാണ്. 28,000ഓളം കമ്പനികളിൽ 1,36,000ത്തിലധികം യുഎഇ പൗരന്മാർ ഇപ്പോൾ ജോലി ചെയ്യുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *