Posted By Nazia Staff Editor Posted On

Rak court:യുഎഇയിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ ചെയ്തത്..

Rak court: അബൂദബി: യുഎഇയിൽ ഭർത്താവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീക്ക് മക്കൾ മാപ്പ് നൽകി. റാസൽ ഖൈമയിൽ ആണ് നാടകീയ സംഭവം അപ്രതീക്ഷിത വഴിത്തിരിവായത്. ഇരയുടെയോ വാദിയുടെയോ പേരുകൾ പുറത്തുവിട്ടിട്ടില്ല. പ്രമേഹരോഗിയായ അഭിഭാഷകനായ ഭർത്താവിനെ (54) കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗൾഫ് പൗരയായ സ്ത്രീക്ക് ആണ് മക്കൾ മാപ്പ് നൽകിയത്. കാമുകന്റെയും അയാളുടെ ഡ്രൈവറുടെയും സഹായത്തോടെയാണ് സ്ത്രീ സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയത്. 

സംഭവത്തിൽ യുഎഇ പോലിസ് പറയുന്നത് ഇങ്ങനെ: 2015ൽ ആണ് സംഭവം നടന്നത്. റാസൽ ഖൈമയിലെ  ഒരു പ്രാദേശിക സ്കൂളിൽ അഡ്മിനിസ്ട്രേറ്റീവ് ജോലിക്കാരിയായിരുന്ന സ്ത്രീ അണ് കേസിലെ പ്രതി. ഗൾഫ് പൗരനുമായി ബന്ധം ആരംഭിച്ചതോടെയാണ് കഥ ആരംഭിച്ചത്. ഇരുവരും വിവാഹിതരായിരുന്നിട്ടും, അവരുടെ ബന്ധം ആഴത്തിലുള്ളതായി. ഇതോടെ ഭർത്താവിനെ കൊല്ലാനും ഒരുമിച്ച്  പുതിയ ജീവിതം ആരംഭിക്കാനും രണ്ടുപേരും പദ്ധതിയിട്ടു. പ്രമേഹ രോഗിയായതിനാൽ ഇൻസുലിൻ അധിക ഡോസുകൾ നൽകി വകവരുത്താൻ ആണ് സ്ത്രീ പദ്ധതിയിട്ടത്. ഭർത്താവിന് ഇൻസുലിൻ കുത്തിവയ്പ്പുകൾ അധിക ഡോസുകൾ നൽകിയാൽ ആരും സംശയിക്കില്ല എന്ന് അവർ കരുതി. ഇൻസുലിൻ പദ്ധതി ഫലിക്കാതെ വന്നപ്പോൾ അവൾ ഇഞ്ചക്ഷനിൽ  അനസ്തെറ്റിക് മരുന്ന് ചേർത്തു. ഇതോടെ ഇരക്ക് ബോധം നഷ്ടപ്പെട്ടു. അയാൾ മരിച്ചുവെന്ന് കരുതി മൃതദേഹം സംസ്കരിക്കാൻ അവൾ കാമുകനെ വിളിച്ചു. എന്നാൽ കാമുകൻ എത്തിയപ്പോൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചില്ലെന്നും  കണ്ടെത്തി. ഇതോടെ നിരാശനായ കമുകൾ, ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം നീക്കാൻ സഹായത്തിനു പാകിസ്ഥാൻ പൗരനായ  ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവർക്ക് 10,000 ദിർഹം വാഗ്ദാനം ചെയ്തു.

രണ്ടുപേരും ചേർന്ന് ഇരയുടെ മൃതദേഹം  കാറിൽ കയറ്റി വിദൂര പർവതപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവർ അയാളുടെ കൈകൾ കെട്ടിയിട്ട് കുന്നിൻ ചെറുവിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അതുവഴിവന്ന ഇടയൻ ആണ് മൃതദേഹം കണ്ടെത്തി അധികാരികളെ അറിയിച്ചത്. പോലീസ്  അന്വേഷണം ആരംഭിച്ചു. വൈകാതെ ആളെ തിരിച്ചറിയുകയും ഭാര്യയേയും കാമുകനെയും പിടികൂടുകയും ചെയ്തു. കുറ്റകൃത്യത്തിൽ സഹായിച്ച ഡ്രൈവറും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു. അവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മൂന്നു പേർക്കും കോടതി വധശിക്ഷ വിധിച്ചു. എന്നാൽ ഒടുവിൽ ഇരയുടെ മക്കൾ അവൾക്ക് മാപ്പ് നൽകാൻ  തീരുമാനിച്ചപ്പോൾ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ അപ്പീൽ സ്വീകരിച്ചതിനുശേഷം അവളുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.  ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം അവളെ വിട്ടയക്കുകയും ചെയ്തു. യുഎഇയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *