
വാഹനങ്ങൾ പിഴയടച്ച് തിരിച്ചെടുക്കണം, ഇല്ലെങ്കിൽ ലേലംചെയ്യും;അന്ത്യശാസനം നൽകി ഷാർജ
ഷാർജ: നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കുകയും ആറ് മാസത്തിലേറെയായി യാർഡിൽ കിടക്കുകയും ചെയ്യുന്ന വാഹനങ്ങൾ ഉടനെ തിരികെ എടുക്കണമെന്ന് ഉടമകൾക്ക് അന്ത്യശാസനം നൽകി ഷാർജ മുനിസിപ്പാലിറ്റി. ഷാർജ സിറ്റി മുനിസിപ്പാലിറ്റി തിങ്കളാഴ്ച രാവിലെയാണ് ഈ അറിയിപ്പ് പുറപ്പെടുവിച്ചത്. എന്തെങ്കിലും കാരണത്താൽ പിടിച്ചെടുക്കുകയും ആറ് മാസത്തിലേറെയായി തിരിച്ചെടുക്കാൻ ഉടമസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കാതെയോ നടപടിക്രമങ്ങൾ പാലിക്കാതെയോ കിടക്കുന്ന വാഹനങ്ങളും വസ്തുക്കളും സംബന്ധിച്ചാണ് ഈ നോട്ടീസ്.
പിടിച്ചെടുത്ത മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ യന്ത്രങ്ങൾ, കാറുകളും മറ്റ് വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പിടിച്ചെടുത്തിൽ പിഴയൊടുക്കി വാഹനങ്ങൾ തിരികെയെടുക്കാത്ത ഉടമകളെയാണ് നോട്ടീസ് അഭിസംബോധന ചെയ്യുന്നത്.
നോട്ടീസ് പ്രസിദ്ധീകരിച്ച തീയതി മുതൽ നാല് ദിവസത്തിനുള്ളിൽ ഉടമകൾ ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 5 ലെ പരിശോധനാ നിയന്ത്രണ വകുപ്പ് സന്ദർശിക്കണം. തുടർന്ന് ഉടമകൾ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് അവരുടെ വാഹനങ്ങൾ തിരികെ എടുക്കണം എന്നാണ് അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുള്ളത്. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, സെപ്റ്റംബർ 11 വ്യാഴാഴ്ച പൊതു ലേലത്തിലൂടെ വാഹനങ്ങൾ വിൽക്കുമെന്ന് അതോറിറ്റി അറിയിച്ചു.
സെപ്റ്റംബർ രണ്ടിന് ഷാർജ ഒരു പുതിയ ഭേദഗതി പാസാക്കി, അത് പ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടമ പാലിച്ചില്ലെങ്കിൽ അവ നീക്കം ചെയ്യുമെന്ന് വ്യക്തമാക്കുന്നു.
പിടിച്ചെടുത്തതിന് പിന്നിലെ കാരണങ്ങൾ ഉടമകൾ പരിഹരിക്കണമെന്നും ഗ്രേസ് പിരീഡിനുള്ളിൽ മോചന നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന്, ഉടമകൾ സാധാരണയായി 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴ അടയ്ക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ആദ്യം പിഴ പുതുക്കിയിരുന്നു.
പിടിച്ചെടുത്തുതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഷാർജയുടെ തീരുമാനത്തെ തുടർന്നാണ് പുതിയ നടപടി. സുരക്ഷാ ഭീഷണി, അപകട സാധ്യത മലിനീകരണ സാധ്യത എന്നിവ ഒഴിവാക്കുന്നതിനാണ് തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനിച്ചെതന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ശസ്ത്രക്രിയയ്ക്കിടെ മരണം, രോഗി സമ്മതിച്ചാലും അപകട സാധ്യത പരിഗണിച്ച് മാത്രമേ സൗന്ദര്യവർദ്ധക ശസ്ത്രക്രിയ പാടുള്ളൂ; പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് യു എ ഇ കോടതി
സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെ സ്ത്രീ മരിച്ചതിനെത്തുടർന്ന്, ശസ്ത്രക്രിയാ വിദഗ്ധർക്ക് കോടതി പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. പ്ലാസ്റ്റികസർജന്മാരുടെ കാര്യത്തിലാണ് യുഎഇയിലെ ഫെഡറൽ സുപ്രീം കോടതി ഒരു പുതിയ ചട്ടം ഏർപ്പെടുത്തിയത്.
സൗന്ദര്യവർദ്ധക ശസ്ത്രക്രിയ ചെയ്യേണ്ട വ്യക്തിയുടെ സമ്മതം ലഭിച്ചാലും, അതിന്റെ അപകടസാധ്യതകൾ പ്ലാസ്റ്റിക് സർജൻ പരിഗണിക്കണം. കോസ്മെറ്റിക് സർജറി കൊണ്ട് ലഭിക്കുന്ന നേട്ടത്തിന് ആനുപാതികമല്ല അപകടസാധ്യതയെങ്കിൽ പ്ലാസ്റ്റിക് സർജൻ ശസ്ത്രക്രിയ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കോസ്മെറ്റിക് സർജറികൾ അടിയന്തരമായി ചെയ്യേണ്ട ഒരു മെഡിക്കൽ നടപടിക്രമല്ല. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരു മെഡിക്കൽ അശ്രദ്ധയ്ക്കും ( മെഡിക്കൽ നെഗ്ലിജൻസ്) ഡോക്ടർ ബാധ്യസ്ഥനാണെന്ന് വിധി വ്യക്തമാക്കുന്നു. രോഗിയുടെ ശരീരത്തിൽ മാറ്റം വരുത്തുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി നൽകേണ്ടുന്ന പരമാവധി വൈദ്യസഹായം നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടതിനെത്തുടർന്ന് ഒരു സ്ത്രീ മരിച്ചത് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടാണ് ഈ വിധി.
അത്തരം ശസ്ത്രക്രിയകൾക്കുള്ള അംഗീകൃത മെഡിക്കൽ തത്ത്വങ്ങളിൽ നിന്നും മാനദണ്ഡങ്ങളിൽ നിന്നും ഡോക്ടർ വ്യതിചലിച്ചതായി കോടതി നിരീക്ഷിച്ചു. പുതിയ വിധി പ്രകാരം, രോഗി സമ്മതം നൽകിയാൽ പോലും, സൗന്ദര്യ വർദ്ധക ശസ്ത്രക്രിയയുടെ അപകടസാധ്യതകൾ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വ്യക്തിക്ക് ലഭിക്കുന്ന നേട്ടത്തിന് ആനുപാതികമല്ലെങ്കിൽ, സർജൻ ആ ശസ്ത്രക്രിയ ചെയ്യാൻ പാടില്ല എന്ന് കോടതി വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക് സർജറിയുടെ ലക്ഷ്യം കൈവരിക്കുക, രോഗിയെ സുഖപ്പെടുത്തുന്നതിന് ആവശ്യമായ പരിചരണം നൽകുക എന്നിവയാണ് പ്ലാസ്റ്റിക് സർജന്റെ ഉത്തരവാദിത്തമെന്ന് കോടതി വിധിച്ചു. രോഗികൾ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ പോലുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നത് അവരുടെ ജീവൻ രക്ഷിക്കാനല്ല, മറിച്ച് ശാരീരിക സവിശേഷതകൾ മാറ്റുന്നതിനാണ്. ഒരാൾ നേരിടുന്ന അപകടത്തിൽ നിന്ന് അയാളുടെ ജീവൻ രക്ഷിക്കുകയല്ല കോസ്മെറ്റിക് സർജറിയിലൂടെ ചെയ്യുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ പരിചരണം നൽകാൻ പ്ലാസ്റ്റിക് സർജൻ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
രോഗിയുടെ സുരക്ഷ ഉറപ്പാക്കാൻ കോസ്മെറ്റിക് സർജന്മാർക്ക് കടമയുണ്ട്, നടപടിക്രമം, ഉപകരണങ്ങൾ അല്ലെങ്കിൽ മരുന്നുകൾ എന്നിവയിൽ നിന്ന് പുതിയ അപകടസാധ്യതകളോ രോഗങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക. അപകടസാധ്യതകൾ സാധ്യതയുള്ള നേട്ടങ്ങളെക്കാൾ കൂടുതലാണെങ്കിൽ, രോഗിയുടെ സമ്മതത്തോടെ പോലും, അത്തരം നടപടിക്രമങ്ങൾ തുടരരുത്.
സുപ്രീം കമ്മിറ്റി ഓഫ് മെഡിക്കൽ ലയബിലിറ്റിയുടെ തീരുമാനങ്ങൾ ഭരണപരവും അതിനാൽ ജുഡീഷ്യൽ അവലോകനത്തിന് വിധേയവുമാണ്. കമ്മിറ്റിയുടെ നിഗമനങ്ങൾ ശരിയായ മെഡിക്കൽ, നിയമപരമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നും പിശകും ദോഷവും ശരിയായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും കോടതികൾക്ക് പരിശോധിക്കാവുന്നതാണ്. രോഗികൾ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ പോലുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നത് അവരുടെ ജീവൻ രക്ഷിക്കാനല്ല, മറിച്ച് ശാരീരിക സവിശേഷതകൾ മാറ്റുന്നതിനാണ്. ഒരാൾ നേരിടുന്ന അപകടത്തിൽ നിന്ന് അയാളുടെ ജീവൻ രക്ഷിക്കുകയല്ല കോസ്മെറ്റിക് സർജറിയിലൂടെ ചെയ്യുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ പരിചരണം നൽകാൻ പ്ലാസ്റ്റിക് സർജൻ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
രോഗിയുടെ സുരക്ഷ ഉറപ്പാക്കാൻ കോസ്മെറ്റിക് സർജന്മാർക്ക് കടമയുണ്ട്, നടപടിക്രമം, ഉപകരണങ്ങൾ അല്ലെങ്കിൽ മരുന്നുകൾ എന്നിവയിൽ നിന്ന് പുതിയ അപകടസാധ്യതകളോ രോഗങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക. അപകടസാധ്യതകൾ സാധ്യതയുള്ള നേട്ടങ്ങളെക്കാൾ കൂടുതലാണെങ്കിൽ, രോഗിയുടെ സമ്മതത്തോടെ പോലും, അത്തരം നടപടിക്രമങ്ങൾ തുടരരുത്.
സുപ്രീം കമ്മിറ്റി ഓഫ് മെഡിക്കൽ ലയബിലിറ്റിയുടെ തീരുമാനങ്ങൾ ഭരണപരവും അതിനാൽ ജുഡീഷ്യൽ അവലോകനത്തിന് വിധേയവുമാണ്. കമ്മിറ്റിയുടെ നിഗമനങ്ങൾ ശരിയായ മെഡിക്കൽ, നിയമപരമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നും പിശകും ദോഷവും ശരിയായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും കോടതികൾക്ക് പരിശോധിക്കാവുന്നതാണ്.
യുഎഇയിൽ പൊതു അവധിക്ക് ജോലിക്ക് വിളിക്കാമോ? യുഎഇയിലെ നിയമം പറയുന്നത് ഇങ്ങനെ

:യുഎഇ: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച പൊതു അവധിയായിരുന്നു. എന്നാൽ ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാൽ, യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് നിങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കും. 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 33 അനുസരിച്ച്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ എങ്ങനെ നഷ്ടപരിഹാരം ലഭിക്കും.യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച്, പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിക്ക് അർഹതയുണ്ട്. ജോലിയുടെ സ്വഭാവം അനുസരിച്ച് പൊതു അവധി ദിവസങ്ങളിൽ ജീവനക്കാരൻ ജോലി ചെയ്യേണ്ടി വന്നാൽ, ഓരോ ദിവസത്തെ ജോലിക്കും തുല്യമായ ഒരു ദിവസം അവധിയായി നൽകണം. അല്ലെങ്കിൽ സാധാരണ ദിവസത്തെ വേതനത്തിന് പുറമെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത തുക അധികമായി നൽകണം.
യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് നിങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് അറിയുവാനും, ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് പരാതി നൽകാനും ആഗ്രഹമുണ്ടെങ്കിൽ, മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതും, തർക്കങ്ങൾ പരിഹരിക്കുന്നതും മാനവ വിഭവശേഷി മന്ത്രാലയം ആണ്.
പരാതികൾ ഫയൽ ചെയ്യാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം:
1. മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ 800 60-ൽ വിളിക്കുക.
2. MOHRE ആപ്പ് ഡൗൺലോഡ് ചെയ്ത് ലേബർ പരാതി ഫയൽ ചെയ്യുക.
3. www.mohre.gov.ae സന്ദർശിച്ച് ലേബർ പരാതി ഫയൽ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
യുഎഇയിലെ ഒരു തൊഴിലാളി എന്ന നിലയിൽ, യുഎഇ തൊഴിൽ നിയമത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള എളുപ്പവഴി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി (MOHRE) ബന്ധപ്പെടുക എന്നതാണ്.

mobile number scam;പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്
mobile number scam;തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് തട്ടിപ്പെന്ന് പൊലിസ് വ്യക്തമാക്കി.
കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ സിം കാർഡിന് നെറ്റ്വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ സിം പ്രവർത്തനക്ഷമമാകും. പിന്നീട് കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു.
ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക, ഇ സിം സേവനങ്ങൾക്കായി ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക, മൊബൈൽ നെറ്റ്വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക, തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക. തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് പൊലിസ് അറിയിച്ചു.
തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.
Comments (0)