Posted By Nazia Staff Editor Posted On

Traffic law;പ്രവാസികളെ സൂക്ഷിച്ചോ!!യുഎഇയിൽ ഡ്രൈവിങ്ങിനിടെ ഈ കാര്യങ്ങൾ ചെയ്താൽ പിഴ; അറിയേണ്ടതെല്ലാം

Traffic law:യുഎഇ: ദുബായിലെ റോഡ് നിയമങ്ങൾ നിരന്തരമായി പരിഷ്കരിക്കപ്പെടുകയും കർശനമാക്കുകയും ചെയ്യുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ്. വാഹനമോടിക്കുമ്പോൾ ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ട്രാഫിക് നിയമലംഘനത്തേക്കാൾ വലിയ അപകടങ്ങളുണ്ടാക്കാം, അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, ഭക്ഷണം കഴിക്കുകയോ മേക്കപ്പ് ഇടുകയോ ചെയ്യുന്നതും ഗുരുതരമായ പിഴകൾക്ക് കാരണമാണ്.

അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രാഫിക് റഡാറുകൾ യുഎഇയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 2024-ൽ മാത്രം ദുബായ് പോലീസ് 6 ,48,631 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിൽ പലതും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടായതാണ്.

യുഎഇയിലെ റോഡുകളിൽ ഏറ്റവും അപകടകരമായ ശീലങ്ങളിലൊന്നാണ് ഡ്രൈവിംഗിനിടെ ഭക്ഷണം കഴിക്കുന്നതെന്ന് അബുദാബി പോലീസ് കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗമാണ് മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മറ്റു കാര്യങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഡ്രൈവർമാർക്ക് റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇത് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്നു.

ഇത്തരം അപകടകരമായ പ്രവണതകൾ തടയുന്നതിനായി യുഎഇ കർശനമായ പിഴകളും ശിക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധ തെറ്റിക്കുന്ന പ്രവർത്തികൾ ചെയ്യുന്നതിന് കനത്ത പിഴയാണ് ദുബായ് സർക്കാർ ഈടാക്കുന്നു. നിയമലംഘകർക്ക് 800 പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 24 ബ്ലാക്ക് പോയിന്റുകൾ വരെ നേടാൻ സാധിക്കും. ഇതിന് ശേഷം ആയിരിക്കും മറ്റു നടപടികളിലേക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലേക്കും അല്ലെങ്കിൽ കണ്ടുകെട്ടുന്നതിലേക്കും

യുഎഇയിലുടനീളം എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്. വേഗപരിധി ലംഘനം, ലൈൻ മാറ്റം, റെഡ് ലൈറ്റ് ലംഘനം, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിംഗ് എന്നിവ കണ്ടെത്താൻ ഈ റഡാറുകൾക്ക് കഴിയും. പ്രധാന റോഡുകളിലും കവലകളിലും 24 മണിക്കൂറും ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ടെക്സ്റ്റ് മെസേജ് അയക്കുക, വിളിക്കുക, ഫോട്ടോ എടുക്കുക, വീഡിയോ റെക്കോർഡ് ചെയ്യുക തുടങ്ങിയവ അപകടസാധ്യത വർദ്ധിപ്പിക്കും.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ഡ്രൈവർമാർ കൂടുതൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പോലീസ് അധികൃതർ രാജ്യത്തെ സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിക്കുന്നു. വേഗപരിധി പാലിക്കാനും റോഡ് നിയമങ്ങൾ അനുസരിക്കാനും മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശമുണ്ട്. കൂടാതെ, എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക, സീറ്റ് ബെൽറ്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളും നിർബന്ധമാണ്.

ദുബായിൽ അമിത വേഗതയ്ക്ക് കർശനമായ പിഴകളാണുള്ളത്. ഓരോ സ്പീഡ് ലിമിറ്റ് ലംഘനത്തിനും വ്യത്യസ്ത പിഴത്തുകകളും ബ്ലാക്ക് പോയിന്റുകളും ലഭിക്കും. അപകടകരമായ ഡ്രൈവിങ്ങിനും സ്റ്റണ്ടുകൾക്കും വലിയ പിഴകളും വാഹനം കണ്ടുകെട്ടലും തടവ് ശിക്ഷയും ലഭിക്കാം. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. 13 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്താൻ പാടില്ല. 4 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിർബന്ധമായും ചൈൽഡ് സീറ്റ് ഉപയോഗിക്കണം. സാധുവായ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇതിന് വലിയ പിഴയും തടവ് ശിക്ഷയും ലഭിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *