
Uae flights:പ്രവാസികൾ ജാഗ്രത പാലിക്കണം; ജനങ്ങൾക്ക് യാത്രാ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Uae flights; യുഎഇ: ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് യുഎഇയിലേക്ക് വരുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വിമാനങ്ങളുടെ സമയക്രമം എയർലൈൻസുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താനും ജാഗ്രത പാലിക്കാനും മന്ത്രാലയം യാത്രക്കാർക്ക് നിർദ്ദേശം നൽകി. ജോർദാൻ, ഇറാഖ്, ലെബനൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യത്തിൽ എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. ജൂൺ 13 മുതൽ 15 വരെ ഇറാഖ്, ഇറാൻ, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ദുബായ് വഴി ഈ നഗരങ്ങളിലേക്ക് കണക്ഷൻ ഫ്ലൈറ്റുകൾ അനുവദിക്കില്ല.

വിവിധ രാജ്യങ്ങളിൽ കഴിയുന്ന യു.എ.ഇ പൗരന്മാർ ‘തവാജുദീ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ജോർഡൻ, ഇറാഖ്, ലബനാൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ കഴിയുന്നവർ പെട്ടെന്ന് വിവരങ്ങൾ നൽകാൻ നിർദേശം നൽകിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ 00 97 18 00 24 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാം.
എമിറേറ്റ്സ് എയർലൈൻസ് വഴിയാണ് യാത്ര ചെയ്യാൻ പോകുന്നത് എങ്കിൽ യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, എമിറേറ്റ്സ് ഓഫീസുകളുമായി ബന്ധപ്പെട്ട് റീബുക്കിംഗ് നടത്താനും, “Manage Your Booking” പോർട്ടൽ വഴി കോൺടാക്റ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും നിർദ്ദേശമുണ്ട്. എത്തിഹാദ് എയർവേയ്സ് ജൂൺ 14-16 വരെ അബുദാബി-ടെൽ അവീവ്, അബുദാബി-അമ്മാൻ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ജൂൺ 14-ന് അബുദാബി-ബെയ്റൂത്ത് വിമാനവും റദ്ദാക്കി. മറ്റ് വിമാനങ്ങൾ വഴി തിരിച്ചുവിടുമെന്നും അബുദാബി വഴി യാത്ര ചെയ്യുന്നവരെ പുറപ്പെടാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
സാഹചര്യം മേശമായ സ്ഥലങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്തിട്ടുള്ള എത്തിഹാദ് യാത്രക്കാർ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ +97 1 6 00 55 56 66 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണം. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനാൽ യാത്രക്കാർ എപ്പോഴും ജാഗ്രത പാലിക്കണമെന്നും ഇരു എയർലൈൻസുകളും അറിയിച്ചു.
ഇസ്രായേൽ ഇറാനെ ആക്രമിച്ചതിനെ തുടർന്ന് 16 രാജ്യങ്ങളിലേക്കുള്ള യാത്ര ദുബായ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജോർദാൻ, സിറിയ, ലെബനൻ എന്നീ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. പിന്നീട് മൂന്ന് രാജ്യങ്ങളും വ്യോമാതിർത്തി തുറന്നു. സിറിയയുടെ വ്യോമയാന അതോറിറ്റിയും സമാനമായ രീതിയിൽ വ്യോമഗതാഗം പുനരാരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോളും പൂർണ്ണമായി സാധാരണ നിലയിൽ എത്തിയിട്ടില്ല. യാത്രക്കാർ എയർലൈൻ ചാനലുകൾ വഴി വിവരങ്ങൾ അറിയാൻ ശ്രമിക്കണം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.
Comments (0)